<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ]]></title>
<description><![CDATA[Malayalam News: Breaking, top & Latest Malayalam headlines (മലയാളം വാർത്തകൾ)  from Kerala, India, Politics, education, business, sports, tech, entertainment, lifestyle, travel & health from Madhyamam]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Malayalam News: Breaking &amp; Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Fri, 24 Sep 2021 07:06:33 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category//gulf-news/qatar/google_feeds.xml/feeds.xml" rel="self" type="application/rss+xml"/>
<pubDate>Fri, 24 Sep 2021 07:06:33 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ലി​േൻറാ തോമസിന്​ ഐ.സി.ബി.എഫ്​ ആദരം​]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200405-linto-thomas-icbf.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200405-linto-thomas-icbf.jpg'/><figcaption><p>ലി​േൻറാ തോമസിന്​ ഐ.സി.ബി.എഫി​െൻറ ഉപഹാരം പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ സമ്മാനിക്കുന്നു</p><span class='copyright'><p>ലി​േൻറാ തോമസിന്​ ഐ.സി.ബി.എഫി​െൻറ ഉപഹാരം പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ സമ്മാനിക്കുന്നു</p></span></figcaption></figure><p>ദോഹ: ജോലി തേടി ഖത്തറിലെത്തുന്ന പ്രവാസികൾക്ക്​ സൗജന്യ യാത്ര വാഗ്​ദാനം ചെയ്​ത്​ ശ്രദ്ധേയനായ ആലുവ മലയാറ്റൂർ സ്വദേശി ലി​േൻറാ തോമസിനെ​ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) ആദരിച്ചു. ഐ.സി.ബി.എഫ്​ ഓണററി അംഗത്വ സർട്ടിഫിക്കറ്റും ഫലകവും പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ കൈമാറി.<br></p><p>13 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന ലി​േൻറാ തോമസ്​, 'ഖത്തർ മലയാളീസ്​' എന്ന ഫേസ്​ബുക്ക്​​ പേജിലായിരുന്നു ത​െൻറ സഹായസന്നദ്ധത പങ്കുവെച്ചത്​. ജോലിതേടിയെത്തുന്ന പുതിയ പ്രവാസികൾ അഭിമുഖത്തിനും മറ്റുമായി യാ​ത്രചെയ്യാൻ പ്രയാസപ്പെടുകയാണെങ്കിൽ തന്നെ വിളിക്കാമെന്നായിരുന്നു ഫോൺ നമ്പർ സഹിതം ലി​േൻറാ അറിയിച്ചത്​. മലയാളി യുവാവി​െൻറ സഹായസന്നദ്ധത ഏറെ പ്രശംസിക്കപ്പെടുകയും 'ഗൾഫ്​ മാധ്യമം' ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഇന്ത്യൻ എംബസിയും ലി​േൻറായെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ സമൂഹങ്ങൾക്കിടയിലെ പരസ്​പര സഹകരണവും സ്​നേഹവുമാണ്​ ഐ.സി.ബി.എഫി​െൻറ ലക്ഷ്യമെന്ന്​ ചടങ്ങിൽ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ പറഞ്ഞു. മറ്റു ഭാരവാഹികളും ചടങ്ങിൽ പ​ങ്കെടുത്തു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/icbf-honors-leon-thomas-851518</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/icbf-honors-leon-thomas-851518</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:31:45 GMT</pubDate>
</item>
<item>
<title><![CDATA[വോട്ട് പെട്ടിയിലാക്കാൻ സ്ഥാനാർഥികൾ]]></title>
<description><![CDATA[യുവാക്കളുടെയും സ്​ത്രീകളുടെയും ശാക്തീകരണം മുഖ്യപ്രചാരണം]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200403-shura-election-camp.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200403-shura-election-camp.jpg'/><figcaption><p>ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ സ്​ത്രീകൾ
</p><p></p><span class='copyright'><p>ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ സ്​ത്രീകൾ
</p><p></p></span></figcaption></figure><p>ദോഹ: ശൂറാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കവേ, അധിക സ്​ഥാനാർഥികളും പ്രചാരണ വിഷയങ്ങളിൽ മുന്നിൽനിൽക്കുന്നത് യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്​ത്രീശാക്തീകരണവും വിദ്യാഭ്യാസ രംഗവും. ഭൂരിഭാഗം സ്​ഥാനാർഥികളുടെയും പ്രചാരണ വിഷയങ്ങളിൽ  അഴിമതിക്കെതിരായ പോരാട്ടം, സമഗ്രത, സുതാര്യത, ആരോഗ്യപരിരക്ഷ പിന്തുണ എന്നിവയും കയറിക്കൂടിയിട്ടുണ്ട്.<br></p><p>മികച്ച വിദ്യാർഥികൾക്കുള്ള സ്​പോൺസർഷിപ്, സ്​ത്രീകളുടെയും കുട്ടികളുടെയും  അവകാശങ്ങൾ ഉയർത്തിപ്പിടിക്കൽ, അവർക്ക് കൂടുതൽ മുൻഗണന നൽകൽ, തൊഴിൽനയം പുനഃപരിശോധന, ആരോഗ്യ ജീവനക്കാരുടെ സുരക്ഷ  ഉറപ്പുവരുത്തൽ എന്നിവയും സ്​ഥാനാർഥികളുടെ ഇലക്​ഷൻ മാനിഫെസ്​റ്റോയിൽ  വന്നിട്ടുണ്ട്.
</p><p>10ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്​ഥാനാർഥിയായ നാസർ ഫറാജ് അൽ  അൻസാരിയുടെ പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ടത് യോഗ്യരായ ഖത്തരി  യുവാക്കളെ നേതൃസ്​ഥാനത്തേക്ക് എത്തിക്കുകയും സാമൂഹിക, തൊഴിൽ ജീവിതം  സന്തുലിതമാക്കുന്നതിൽ ഖത്തരി വനിതകൾക്ക് പിന്തുണ നൽകാൻ തൊഴിൽനയം  ഭേദഗതി ചെയ്യുക തുടങ്ങിയവയാണ്.
</p><p> 22ാം നമ്പർ മണ്ഡലത്തിൽനിന്നുള്ള സ്​ഥാനാർഥിയായ അയ്ഷ ജാസിം അലി  അൽ കുവാരി, യുവാക്കളുടെ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്നതിനാണ് പ്രചാരണത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. യുവാക്കളുടെ പ്രശ്നങ്ങൾക്ക്  പ്രധാന പരിഗണന നൽകണമെന്നും നല്ല തൊഴിലവസരങ്ങൾ അവർക്കായി സൃഷ്​ടിക്കണമെന്നും അയ്ഷ അൽ കുവാരി പറയുന്നു.
</p><p>17ാം മണ്ഡലത്തിൽ ജനവിധി തേടുന്ന ലിന നാസർ അൽ ദഫായുടെ തെരഞ്ഞെടുപ്പ്  പ്രകടനപത്രികയിൽ പ്രധാനമായും ഊന്നൽ നൽകിയിരിക്കുന്നത് സ്​ത്രീകളുടെയും  യുവാക്കളുടെയും ശാക്തീകരണവും ആരോഗ്യ സഥാപനങ്ങളുടെ കാര്യക്ഷമത  വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സ്​ഥാപനങ്ങൾ വർധിപ്പിക്കുന്നതുമാണ്.
</p><p>സ്​ഥാനാർഥികൾക്ക് പ്രചാരണ കാമ്പയിൻ നടത്തുന്നതിനായി ഒമ്പത് ക്ലബ്  ഹാളുകളും അഞ്ച് യൂത്ത് സെൻററുകളുമാണ് സൗജന്യമായി  വിട്ടുനൽകിയിരിക്കുന്നത്​. സ്​ഥാനാർഥികൾക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ  യോഗം ചേരാൻ സാധിക്കും. എന്നാൽ, ഇക്കാര്യം തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/candidates-to-ballot-box-851516</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/candidates-to-ballot-box-851516</guid>
<category><![CDATA[Gulf,Qatar]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:29:25 GMT</pubDate>
</item>
<item>
<title><![CDATA[അവയവദാനം മഹാദാനം]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200396-dr-riyadh-fadhil.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200396-dr-riyadh-fadhil.jpg'/><figcaption><p>ഖത്തർ ഓർഗൻ ഡൊണേഷൻ സെൻറർ (ഹിബ) ഡയറക്​ടർ ഡോ. റിയാദ്​ ഫാദിൽ&nbsp;<br></p><span class='copyright'><p>ഖത്തർ ഓർഗൻ ഡൊണേഷൻ സെൻറർ (ഹിബ) ഡയറക്​ടർ ഡോ. റിയാദ്​ ഫാദിൽ&nbsp;<br></p></span></figcaption></figure><p>aദോഹ: അവയവദാനത്തിന്​ സന്നദ്ധത അറിയിച്ച്​ രംഗത്തുള്ളവരുടെ എണ്ണംകൊണ്ട്​ അതിശയിപ്പിച്ച്​ ഖത്തർ. രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയിൽ 25 ശതമാനം പേർ അവയവദാനത്തിന്​ രജിസ്​റ്റർ ചെയ്​തതായി ഖത്തർ ഓർഗൻ ഡോണർ രജിസ്​ട്രിയുടെ കണക്കുകൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നായി ഇതിനകം 4.63 ലക്ഷം പേർ തങ്ങളുടെ ശരീരം പകുത്തുനൽകാൻ തയാറായിക്കഴിഞ്ഞു. ഖത്തർ ഓർഗൻ ഡൊണേഷൻ സെൻറർ (ഹിബ) ഡയറക്​ടർ ഡോ. റിയാദ്​ ഫാദിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. അവയവദാന സന്നദ്ധതയിൽ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്യു​േമ്പാൾ ഏറ്റവും മുൻനിരയിലാണ്​ ഖത്തർ.  മുതിർന്നവരിൽ 25 ശതമാനവും രജിസ്​റ്റർ ചെയ്​തു. ഈ മേഖലയിൽ മറ്റെവിടെയുമില്ലാത്ത നേട്ടമാണിത്​ -അദ്ദേഹം പറഞ്ഞു. </p><p>സമീപകാലത്തായി തദ്ദേശീയരും വിദേശികളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നു നടത്തിയ പ്രചാരണങ്ങളുടെ ഫലമാണ്​ ഇതെന്നും​ ഡോ. റിയാദ്​ പറഞ്ഞു. 2019ലെ കണക്കുകൾപ്രകാരം, 20 ശതമാനം പേരായിരുന്നു അവയവദാനത്തിനായി രജിസ്​റ്റർ ചെയ്​തത്​. 2019 മേയിൽ 3.45 ലക്ഷം പേരായിരുന്നുവെങ്കിൽ, 2021 ജൂണിൽ 1.07 ലക്ഷംകൂടി അധികം രജിസ്​റ്റർ ചെയ്​തു. മരണാനന്തരം അവയവദാനത്തിന്​ തയാറായവരുടെ പട്ടിക അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്​. </p><p>ഒരു വ്യക്​തി മരിക്കു​േമ്പാൾതന്നെ അദ്ദേഹം അവയവദാന സന്നദ്ധത അറിയിച്ച ആളാണോ എന്ന്​ അനായാസം തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്​. വിദേശിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ലാതെയാണ്​ ഖത്തറിൽ അവയവം കാത്തുകഴിയുന്നവരുടെ പട്ടികയും തയാറാക്കുന്നത്​ -ഡോ. റിയാദ്​ വ്യക്തമാക്കി. </p><p>ഒരു ജീവൻ രക്ഷിക്കുന്ന പ്രവൃത്തിയാണ്​ അവയവദാനവും. മാറാരോഗം കാരണം ദുരിതമനുഭവിക്കുന്ന വ്യക്തിക്ക്​, അവയവം മാറ്റിവെക്കുന്നതിലൂടെ ജീവിതത്തിൽ സമാശ്വാസവും ആരോഗ്യ സ്​ഥിതി മെച്ചപ്പെടുകയും ചെയ്യും. ഒരാൾ ഒരു കിഡ്​നിയോ കരളോ ദാനം ചെയ്​താലും ആരോഗ്യജീവിതം നയിക്കാനാവും. നിലവിൽ ഖത്തറിൽ കിഡ്​നി, കരൾ, ശ്വാസകോശമാറ്റ ശസ്​ത്രക്രിയകൾ വിജയകരമായി നടത്തുന്നുണ്ട്​ -ഡോ. റിയാദ്​ ഫാദിൽ വ്യക്തമാക്കി.&nbsp;<br></p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/organ-donation-is-a-great-donation-851513</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/organ-donation-is-a-great-donation-851513</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:26:03 GMT</pubDate>
</item>
<item>
<title><![CDATA[ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ചു –ഇന്ത്യൻ അംബാസഡർ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200392-dr-deepak-mittal.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200392-dr-deepak-mittal.jpg'/><figcaption><p>ഡോ. ദീപക്​ മിത്തൽ</p><span class='copyright'><p>ഡോ. ദീപക്​ മിത്തൽ</p></span></figcaption></figure><p>ദോഹ: ഐക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ പ്രസംഗത്തെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അഭിനന്ദിച്ചു. ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ച അമീർ, ഖത്തറി​െൻറ വിവേകപൂർണമായ കാഴ്​ചപ്പാടുകൾ വ്യക്​തമാക്കിയതായി അദ്ദേഹം പറഞ്ഞു.<br></p><p>കോവിഡ്​ വെല്ലുവിളികൾ, അഫ്​ഗാനിലെ രാഷ്​ട്രീയ സംഭവ വികാസങ്ങൾ, പടിഞ്ഞാറൻ ഏഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രശ്​നങ്ങൾ, ​ഭീകരവാദവും കാലാവസ്ഥ വ്യതിയാനവും ലോകം കൂട്ടായി ​ചെറുക്കേണ്ടതി​െൻറ പ്രാധാന്യം എന്നിവ അമീർ പ്രസംഗത്തിൽ പരാമർശിച്ചു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യക്കും താൽപര്യമുള്ളവയാണ്​. 
</p><p>ഉറ്റ സൗഹൃദ രാഷ്​ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബഹുമുഖ സഹകരണം ഐക്യരാഷ്​ട്ര സഭയിലും ശക്തമായി തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് -'പെനിൻസുല' പ​ത്രത്തിനു നൽകിയ പ്രതികരണത്തിൽ ഇന്ത്യൻ അംബാസഡർ പറഞ്ഞു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/presented-comprehensively-on-global-issues-indian-ambassador-851511</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/presented-comprehensively-on-global-issues-indian-ambassador-851511</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:22:53 GMT</pubDate>
</item>
<item>
<title><![CDATA[അമീറി​‍െൻറ യു.എൻ പ്രസംഗം; അഭിനന്ദനവുമായി മന്ത്രിസഭ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200389-qatar-cabinet.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200389-qatar-cabinet.jpg'/><figcaption></figcaption></figure><p>ദോഹ: ഐക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ ഉദ്​ഘാടന സെഷനിൽ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി നടത്തിയ പ്രഭാഷണത്തെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, അമീറി​െൻറ പ്രസംഗം രാജ്യത്തി​െൻറ അന്തസ്സും അഭിമാനവുമുയർത്തുന്നതായിരുന്നുവെന്ന്​ ​വിലയിരുത്തി.<br></p><p>വ്യക്തമായ ഉൾ​ക്കാഴ്​ചയുള്ളതും വിവിധ വിഷയങ്ങളിൽ രാജ്യത്തി​െൻറ നിലപാട്​ വ്യക്തമാക്കുന്നതുമായിരുന്നു ലോകരാഷ്​ട്ര തലവന്മാർക്ക്​ മുമ്പാകെയുള്ള അമീറി​െൻറ പ്രസംഗം. സത്യസന്ധതയും അറിവും ദീർഘവീക്ഷണവും പ്രകടമായി. 
</p><p>മേഖലയിലെയും രാജ്യാന്തര തലത്തിലെയും വിഷയങ്ങളിലേക്ക്​ വെളിച്ചം വീശുന്ന അമീറി​െൻറ വാക്കുകളിൽ, ഫലസ്​തീൻ, ലിബിയ, യമൻ, ഇറാൻ, അഫ്​ഗാനിസ്​താൻ തുടങ്ങിയ അന്താരാഷ്​​്ട്ര വിഷങ്ങൾ വിശദമായി പരാമർശിക്കപ്പെട്ടു. 
</p><p>അഫ്​ഗാനിൽ സമാധാനവും സുസ്​ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളും, കോവിഡ്​ കാലത്ത്​ ഖത്തറി​െൻറ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ള വിഷയങ്ങളെ സഗൗരവം ലോകശ്രദ്ധയിലെത്തിച്ചു. 
</p><p>രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസവും തർക്കങ്ങളും പരസ്​പര ബഹുമാനവും പൊതുതാൽപര്യവും അടിസ്​ഥാനമാക്കി ചർച്ചയി​ലൂടെ പരിഹരിക്കണമെന്ന അമീറി​െൻറ നിർദേശത്തെ മന്ത്രിസഭ യോഗം പ്രശംസിച്ചു. ദോഹയിൽ ഐക്യരാഷ്​ട്ര സഭ ഓഫിസ്​ വൈകാതെ പ്രവർത്തന​ം ആരംഭിക്കുമെന്നുള്ള അമീറി​െൻറ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്​തു. 
</p><p>കോവിഡ്​ നിയന്ത്രണം തുടരും
</p><p>കോവിഡ്​ നിയന്ത്രണങ്ങൾ അതേപോലെതന്നെ തുടരാൻ മന്ത്രിസഭ തീരുമാനം. രോഗവ്യാപനം കു​റഞ്ഞെങ്കിലും തിടുക്കപ്പെട്ട്​ നിയന്ത്രണങ്ങളിൽ ഇളവു നൽകേണ്ടെന്ന്​ ആരോഗ്യ മന്ത്രാലയത്തി​െൻറ വിശദീകരണത്തിനു ശേഷം മന്ത്രാലയം തീരുമാനിച്ചു. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പി​െൻറ സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ വേണ്ട മുൻകരുതലുകൾ എടുക്കാനുള്ള നിർദേശത്തിന്​ അംഗീകാരം നൽകി.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/emirs-un-speech-cabinet-with-congratulations-851508</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/emirs-un-speech-cabinet-with-congratulations-851508</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:17:56 GMT</pubDate>
</item>
<item>
<title><![CDATA[കൗൺസിൽ തെരഞ്ഞെടുപ്പിൽ നിന്ന്​ 50 സ്​ഥാനാർഥികൾ പിൻവാങ്ങി]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200388-shura-council-election.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200388-shura-council-election.jpg'/><figcaption></figcaption></figure><p>ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽനിന്ന്​ രണ്ടു വനിതകൾ ഉൾപ്പെടെ 50 സ്​ഥാനാർഥികൾ പത്രിക പിൻവലിച്ചു.  ഇതോടെ, ഒക്​ടോബർ രണ്ടിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളവരുടെ എണ്ണം 234 ആയി. 26 സ്​ത്രീകൾ ഉൾപ്പെടെയാണിത്​. 284 പേരായിരുന്നു നേര​േത്ത മത്സര രംഗത്തുണ്ടായിരുന്നത്​. വെള്ളിയാഴ്​ചയായിരുന്നു സ്​ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.<br></p><p>മൂന്നാം നമ്പർ ഇലക്​ട്രൽ ജില്ലയിലാണ്​ ഏറ്റവും കൂടുതൽ പേർ പത്രിക പിൻവലിച്ചത്​. അഞ്ചു പേരാണ്​ വോ​ട്ടെടുപ്പിന്​ 10 ദിവസം ബാക്കിനിൽക്കെ മത്സരരംഗത്തുനിന്ന്​ പിൻവാങ്ങിയത്​. ഇതോടെ ഇവിടെ 10 പേർ തമ്മിലായി പോരാട്ടം. വിവിധ കാരണങ്ങളാലാണ്​ സ്​ഥാനാർഥികളുടെ പിന്മാറ്റമെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പല മണ്ഡലങ്ങളിലെയും പൊതുതാൽപര്യംകൂടി പരിഗണിച്ചാണ്​ കൂടുതൽ പേരുടെയും പിന്മാറ്റം. ചില മണ്ഡലങ്ങളിൽ ശക്തനും ജനസ്വാധീനമുള്ള എതിരാളിയുമെത്തുന്ന സാഹചര്യത്തിൽ വോട്ടർമാരുടെയും പൊതു താൽപര്യവും പരിഗണിച്ച്​ എതിരാളികളിൽ പലരും പിൻവാങ്ങുന്നു. 
</p><p>മറ്റുചിലർ മത്സരിക്കാൻ വേണ്ടത്ര തയാറെടുപ്പുണ്ടായില്ലെന്ന തിരിച്ചറിവി​െൻറ അടിസ്​ഥാനത്തിലാണ്​ പിന്മാറുന്നത്​​. പരിചയക്കുറവ്​ തിരിച്ചടിയാവുമെന്ന വിശ്വാസത്തിലും ചിലർ മത്സരരംഗത്തുനിന്നു മാറിനിൽക്കുന്നു. 
</p><p>തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ ചൂടുപിടിച്ചതോടെ, കടുത്ത മത്സരം ഒഴിവാക്കാൻ മണ്ഡലങ്ങളിലെ ഏറ്റവും ശക്തനായ സ്​ഥാനാർഥിക്കുവേണ്ടി ചിലരും പിൻവാങ്ങുന്നുണ്ട്​. ​
</p><p>പത്ര, ദൃശ്യ മാധ്യമങ്ങൾ, റേഡിയോ, സമൂഹമാധ്യമങ്ങൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങി വിവിധ മേഖലകളിലായി പ്രചാരണം മുറുകു​േമ്പാൾ ഓരോ സ്​ഥാനാർഥിയുടെയും മികവും കരുത്തും വ്യക്തമായി തുടങ്ങി.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/fifty-candidates-withdrew-from-council-elections-851506</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/fifty-candidates-withdrew-from-council-elections-851506</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:16:06 GMT</pubDate>
</item>
<item>
<title><![CDATA[അനധികൃത ഇടപാടുകൾ; ഏഷ്യക്കാരൻ അറസ്​റ്റിൽ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/09/24/500x300_1200384-man-arrested.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/24/500x300_1200384-man-arrested.jpg'/><figcaption><p>അനധികൃത ഇടപാടുകളുടെ പേരിൽ അറസ്​റ്റിലായ ഏഷ്യൻ വംശജൻ&nbsp;<br></p><span class='copyright'><p>അനധികൃത ഇടപാടുകളുടെ പേരിൽ അറസ്​റ്റിലായ ഏഷ്യൻ വംശജൻ&nbsp;<br></p></span></figcaption></figure><p>ദോഹ: അനധികൃതമായി നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തിയ ഏഷ്യൻ വംശജൻ അറസ്​റ്റിൽ. ആവശ്യമായ ലൈസൻസ്​ ഇല്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുകയും നിരവധി സാമ്പത്തിക ഇടപാടുകൾ നടത്തുകയും കള്ളപ്പണ ഇടപാടിൽ പങ്കാളിയാവുകയും ചെയ്​ത കുറ്റങ്ങളുടെ പേരിലാണ്​ ജനറൽ ഡിപ്പാർട്​മെൻറ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യം തടയുന്ന സംഘം യുവാവി​െന അറസ്​റ്റു ചെയ്​തത്​. ഇയാളിൽനിന്ന്​ നിരവധി ആഡംബര വാഹനങ്ങൾ, വിവിധ നിക്ഷേപങ്ങളുടെ രേഖകൾ, ഖത്തറി​െൻറയും വിദേശ രാജ്യങ്ങളുടെയും കറൻസികൾ, ആഡംബര വസ്​തുക്കൾ എന്നിവ പിടികൂടി. കുറ്റവാളിയുടെയും പിടിച്ചെടുത്ത വസ്​തുക്കളുടെയും ചിത്രങ്ങൾ ആഭ്യന്തര മ​ന്ത്രാലയം പുറത്തുവിട്ടു.<br></p><p>ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്ന്​ ലൈസൻസ്​ ഇല്ലാതെയാണ്​ നിക്ഷേപങ്ങളും വൻ സാമ്പത്തിക ഇടപാടുകളും നടത്തിയതെന്ന്​ അധികൃതർ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന്​ അറസ്​റ്റിനും റെയ്​ഡിനുമുള്ള വാറൻറ്​​ നേടിയതിനുശേഷമാണ് ആഭ്യന്തര  മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്വവസതിയില്‍നിന്ന്​ ഇയാളെ അറസ്​റ്റു ചെയ്​തത്​്​. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനു പുറമേ, ലൈസന്‍സുകളില്ലാതെ സാമ്പത്തിക, ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കും. അത്യാഡംബര കാറുകൾ, ബൈക്കുകൾ, വിലകൂടിയ വാച്ചുകൾ, ആഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/illegal-transactions-asian-man-arrested-851503</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/illegal-transactions-asian-man-arrested-851503</guid>
<category><![CDATA[Gulf,Qatar,Latest News For Feeds]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Fri, 24 Sep 2021 06:07:57 GMT</pubDate>
</item>
<item>
<title><![CDATA[ഇന്ത്യൻ മുസ് ലിംകൾക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച് ആഗോള ഇസ് ലാമിക പണ്ഡിതസഭ]]></title>
<description><![CDATA[മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കണം]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1198750-sheikh-ali-al-qaradaghi.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1198750-sheikh-ali-al-qaradaghi.jpg'/><figcaption><p>ശൈഖ് അലി അൽ ഖറദാഗി&nbsp;</p><span class='copyright'><p>ശൈഖ് അലി അൽ ഖറദാഗി&nbsp;</p></span></figcaption></figure><p>ദോഹ: ഇന്ത്യൻ മുസ് ലിംകൾക്കെതിരായ ജിഹാദി ആരോപണങ്ങൾക്കെതിരെ ആഗോള ഇസ് ലാമിക പണ്ഡിത സഭ. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, കൊറോണ ജിഹാദ് എന്നീ ആരോപണങ്ങൾ അപലപനീയമെന്ന് പണ്ഡിത സഭാ സെക്രട്ടറി ജനറൽ ശൈഖ് അലി അൽ ഖറദാഗി വ്യക്തമാക്കി.
</p><p>
</p><p>ഇന്ത്യയിൽ മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കാൻ മുസ് ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും പണ്ഡിതരും ചിന്തകരും തയാറാകണം. ഇന്ത്യയിലെ മുസ് ലിംകൾക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കണം. വിദ്വേഷം പ്രചരിപ്പിക്കാനും മുസ് ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങൾ മാത്രമല്ല മാനസികമായി തളർത്തുന്ന വിധമുള്ള നട്ടാൽമുളക്കാത്ത നുണകളും പ്രചരിപ്പിക്കുന്നത് മുൻ കാലങ്ങളിൽ വർഗീയ ഹിന്ദു തീവ്രവാദികളായിരുന്നെങ്കിൽ ഇപ്പോൾ മറ്റ് ചിലരും അത് ഏറ്റെടുത്തിരിക്കുന്നു. 
</p><p>
</p><p>ഇസ് ലാമിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേർത്താണ് ഇത്തരം ആരോപണങ്ങൾ എന്നത് അത്ഭുതകരമാണ്. മുസ് ലിംകളെ ബഹിഷ്കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളും ഉപരോധിക്കാനുംവരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. 
</p><p>
</p><p>മുസ് ലിം ഭരണത്തിന് കീഴിൽ ഇന്ത്യ നൂറ്റാണ്ടുകൾ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ് ലാമിൽ പ്രവേശിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നതും ഏവർക്കും അറിയുന്ന ചരിത്രമാണ്. ദേശീയ, പ്രാദേശിക ഭരണ പാർട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കൃത്യങ്ങളെ ന്യായീകരിക്കാനും മുസ് ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളെന്നും പണ്ഡിത സഭ ആശങ്കപ്പെടുന്നതായി അലി അൽ ഖറദാഗി ഔദ്യോഗിക ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/india/international-union-for-muslim-scholars-condemns-jihadi-allegations-against-indian-muslims-851172</link>
<guid isPermaLink="true">https://www.madhyamam.com/india/international-union-for-muslim-scholars-condemns-jihadi-allegations-against-indian-muslims-851172</guid>
<category><![CDATA[India,Kerala,Gulf,Qatar,News,Gulf Home,Top News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 23 Sep 2021 09:23:52 GMT</pubDate>
</item>
<item>
<title><![CDATA[പരിസ്ഥിതി ബോധവത്​കരണവ​ുമായി കതാറയിൽ പ്രദർശനം]]></title>
<description><![CDATA[ഇറ്റാലിയൻ എംബസിയുടെ സഹകരണത്തോടെ കതാറയിലെ 19ാം നമ്പർ കെട്ടിടത്തിലാണ് പ്രദർശനം]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/09/23/500x300_1198713-katara-exhibition.gif]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/09/23/500x300_1198713-katara-exhibition.gif'/><figcaption><p>കതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച ‘പ്ലാസ്​​റ്റിക്​ സീസ്​’ പ്രദർശനം ഉദ്​ഘാടനം ചെയ്​തശേഷം ഡോ. അബ്​ദുൽ ലത്തീഫ്​ അൽ ഖാൽ, ഇറ്റാലിയൻ അംബാസഡർ അലെസാന്ദ്രേ പ്രൂണാസ്​ എന്നിവർ</p><span class='copyright'><p>കതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച ‘പ്ലാസ്​​റ്റിക്​ സീസ്​’ പ്രദർശനം ഉദ്​ഘാടനം ചെയ്​തശേഷം ഡോ. അബ്​ദുൽ ലത്തീഫ്​ അൽ ഖാൽ, ഇറ്റാലിയൻ അംബാസഡർ അലെസാന്ദ്രേ പ്രൂണാസ്​ എന്നിവർ</p></span></figcaption></figure><p>ദോഹ: കടൽ പരിസ്​ഥിതിക്ക് ദോഷകരമാകുന്ന പ്ലാസ്​റ്റിക് മാലിന്യങ്ങളുമായി ബന്ധപ്പെട്ട ബോധവത്​കരണം മുന്നോട്ടുവെച്ചും പരിസ്​ഥിതി സംരക്ഷണത്തി​െൻറ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശമുയർത്തിയും കതാറയിൽ 'പ്ലാസ്​റ്റിക് സീസ്​: ഇക്കോ-ഫേബൽസ്​ ഒാൺ ഷോ' പ്രദർശനത്തിന് തുടക്കമായി. ഖത്തരി കലാകാരിയായ ഫാത്തിമ മുഹമ്മദും ഇറ്റാലിയൻ കലാകാരിയായ എലിസെബത്ത വരിനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കതാറയിൽ നടന്ന പ്രദർശനത്തി​െൻറ ഉദ്ഘാടനച്ചടങ്ങിൽ ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ അലെസാേന്ദ്ര പ്രുണാസ്​, ദോഹയിലെ യുനെസ്​കോ റീജനൽ ഓഫിസ്​ മേധാവി അന്ന പൗളിനി, ദേശീയ സാംക്രമികരോഗ മുന്നൊരുക്കസമിതി അധ്യക്ഷനും എച്ച്.എം.സി പകർച്ചവ്യാധി രോഗ​വിഭാഗം മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങിയവർ പങ്കെടുത്തു.</p><p>ഇറ്റാലിയൻ എംബസിയുടെ സഹകരണത്തോടെ കതാറയിലെ 19ാം നമ്പർ കെട്ടിടത്തിലാണ് പ്രദർശനം. സമുദ്രങ്ങളെയും പരിസ്​ഥിതിയെയും സംരക്ഷിക്കുന്നതി​െൻറ പ്രാധാന്യവും കടലിലെ പ്ലാസ്​റ്റിക്  മാലിന്യങ്ങളുടെ അപകടവും വ്യക്തമാക്കുന്ന വൈജ്ഞാനിക, ബോധവത്​കരണ പ്രദർശനത്തിനാണ് കതാറയിൽ തുടക്കംകുറിച്ചിരിക്കുന്നതെന്ന് കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു. പ്ലാസ്​റ്റിക് മാലിന്യങ്ങളുടെ പുനഃചംക്രമണം സംബന്ധിച്ച് പ്രദർശനം ഏറെ മുന്നിട്ടുനിൽക്കുന്നുവെന്നും കലയിലൂടെയും ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയും പരിസ്​ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കതാറ ഏറെ  താൽപര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി.</p><p>പരിസ്​ഥിതിയുടെ നാശവും കാലാവസ്​ഥാ വ്യതിയാനവും നിരവധി സമൂഹങ്ങളുട നിലനിൽപിന് ഭീഷണിയാണെന്നും ഇനിയും സമയം മുന്നോട്ടുപോകുന്നതിന് മുമ്പായി ഈ വിഷയങ്ങളെ അന്താരാഷ്​ട്ര സമൂഹം ഗൗരവത്തിൽ അഭിമുഖീകരിച്ച് നടപടികൾ കൈക്കൊള്ളണമെന്നും ഇറ്റാലിയൻ അംബാസഡർ അലെസാേന്ദ്രാ പ്രുണാസ്​ പറഞ്ഞു. പ്രദർശനത്തിന് എല്ലാ പിന്തുണയും നൽകിയ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷ​െൻറ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രദർശനം അതി​െൻറ സന്ദേശംകൊണ്ട് ഏറെ മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകജനത നേരിടുന്ന പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്ന രണ്ട് കലാകാരികളുടെ പ്രദർശനമാണിതെന്ന് ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.&nbsp;</p>]]></content:encoded>
<link>https://www.madhyamam.com/gulf-news/qatar/exhibition-in-qatar-with-environmental-awareness-851142</link>
<guid isPermaLink="true">https://www.madhyamam.com/gulf-news/qatar/exhibition-in-qatar-with-environmental-awareness-851142</guid>
<category><![CDATA[Gulf,Qatar]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 23 Sep 2021 07:08:51 GMT</pubDate>
</item>
</channel>
</rss>
