<?xml version="1.0" encoding="UTF-8" standalone="no"?>
<rss xmlns:atom="http://www.w3.org/2005/Atom" xmlns:content="http://purl.org/rss/1.0/modules/content/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
<channel>
<title><![CDATA[Madhyamam | Malayalam News. Breaking & Latest news on Kerala, India & Gulf | മാധ്യമം മലയാളം വാർത്തകൾ]]></title>
<description><![CDATA[Latest Malayalam News: Breaking & top മലയാളം വാർത്തകൾ  from Kerala, India, Gulf, Politics, education, business, sports, entertainment, travel & health from Madhyamam. Read more]]></description>
<link>https://www.madhyamam.com</link>
<image>
<url>https://www.madhyamam.com/images/logo.png</url>
<title>Madhyamam | Malayalam News. Breaking &amp; Latest news on Kerala, India &amp; Gulf | മാധ്യമം മലയാളം വാർത്തകൾ</title>
<link>https://www.madhyamam.com</link>
</image>
<generator>Hocalwire</generator>
<lastBuildDate>Thu, 27 May 2021 23:24:35 GMT</lastBuildDate>
<atom:link href="https://www.madhyamam.com/category//kerala/local-news/kozhikode/google_feeds.xml/feeds.xml" rel="self" type="application/rss+xml"/>
<pubDate>Thu, 27 May 2021 23:24:35 GMT</pubDate>
<copyright><![CDATA[Madhyamam]]></copyright>
<language><![CDATA[ml]]></language>
<managingEditor><![CDATA[it@madhyamam.com (Madhyamam)]]></managingEditor>
<ttl>1</ttl>
<item>
<title><![CDATA[ലോക്​ഡൗൺ മാറിയാൽ 'ഷീ ലോഡ്​ജി'ൽ താമസിക്കാം]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022072-she-lodge.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022072-she-lodge.jpg'/><figcaption><p>കോ​ഴി​ക്കോ​ട് വി​മ​ൺ​സ് ലോ​ഡ്ജ്</p><span class='copyright'><p>കോ​ഴി​ക്കോ​ട് വി​മ​ൺ​സ് ലോ​ഡ്ജ്</p></span></figcaption></figure><p><br></p><p>മൂ​ന്ന്​ നി​ല​ക​ളി​ൽ 2000 ച​തു​ര​ശ്ര അ​ടി​യി​ൽ 125 പേ​ർ​ക്ക്​ താ​മ​സി​ക്കാ​നാ​വും
</p><p>കോ​ഴി​ക്കോ​​ട്​: ​കോ​ഴി​ക്കോ​​ട്ടെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ന​ഗ​ര​ത്തി​െൻറ അ​ഭി​മാ​ന​മാ​യി കോ​ർ​പ​റേ​ഷ​ൻ ഒ​രു​ക്കി​യ ​'ഷീ ​ലോ​ഡ്​​ജ്'​ തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​വു​ന്നു. കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ ക​ഴി​ഞ്ഞ്​ ഒ​രു​മാ​സ​ത്തി​ന​കം​ത​ന്നെ തു​റ​ന്നു​കൊ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ്​​ പ്ര​തീ​ക്ഷ​യെ​ന്ന്​ ന​ഗ​ര​സ​ഭ മ​രാ​മ​ത്ത്​ സ്​​ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി. രാ​ജ​ൻ പ​റ​ഞ്ഞു. 
</p><p>ഉ​ദ്​​ഘാ​ട​നം ക​ഴി​െ​ഞ്ഞ​ങ്കി​ലും മി​നു​ക്കു​പ​ണി​ക​ൾ കോ​വി​ഡ്​ കാ​ര​ണം തീ​രാ​ത്ത​താ​ണ്​ അ​ട​ച്ചി​ടാ​ൻ കാ​ര​ണം. ന​ട​ത്തി​പ്പ്​ ആ​രെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്ക​ണം. ഫ​ർ​ണി​ച്ച​ർ എ​ത്ത​ണം. മു​റ്റ​വും മ​റ്റും വൃ​ത്തി​യാ​ക്കാ​നു​മു​ണ്ട്. ലോ​ക്ഡൗ​ൺ ക​ഴി​യു​ന്ന​തോ​ടെ വ​നി​ത​ക​ൾ​ക്ക്​  ന​ഗ​ര​ത്തി​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ കോ​ർ​പ​റേ​ഷ​ൻ താ​മ​സ​സം​വി​ധാ​നം ഒ​രു​ങ്ങും. ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഒ​രു കൊ​ല്ല​ത്തി​ന​കം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന​പ​ദ്ധ​തി​ക​ള​ട​ങ്ങു​ന്ന കോ​ർ​പ​റേ​ഷ​െൻറ 'ഓ​പ​റേ​ഷ​ൻ 360' പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കെ​ട്ടി​ടം പ​ണി തീ​ർ​ത്ത​ത്. ന​ഗ​രം പൊ​ലീ​സ്​ ​സ്​േ​​റ്റ​ഷ​ന്​ സ​മീ​പം പ​ഴ​യ ന​ഗ​രം എ​ൽ.​പി സ്​​കൂ​ൾ വ​ള​പ്പി​ലാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ ഷീ ​ലോ​ഡ്​​ജ്. 
</p><p>മൊ​ത്തം 27 സെൻറ്​ സ്​​ഥ​ല​ത്ത്​ 4.7 കോ​ടി ചെ​ല​വി​ലാ​ണ്​ നി​ർ​മാ​ണം. മൂ​ന്ന്​ നി​ല​ക​ളി​ൽ 2000 ച​തു​ര​ശ്ര അ​ടി​യി​ൽ 125 പേ​ർ​ക്ക്​ താ​മ​സി​ക്കാ​നാ​വും. ​
</p><p>താ​ഴെ നി​ല​യി​ൽ അ​ടു​ക്ക​ള, ര​ണ്ട്​ ഡോ​ർ​മെ​റ്റ​റി, ഡൈ​നി​ങ്​​ഹാ​ൾ, ടോ​യ്​​ലെ​റ്റ്​ ബ്ലോ​ക്ക്​ എ​ന്നീ സൗ​ക​ര്യ​മു​ണ്ട്. ഒ​ന്നാം നി​ല​യി​ൽ നാ​ല്​ ഡോ​ർ​മെ​റ്റ​റി ഹാ​ളും മൂ​ന്ന്​ ബെ​ഡ്​​റൂ​മും സ​ർ​വി​സ്​ റൂം ​ലൈ​ബ്ര​റി മെ​ഡി​റ്റേ​ഷ​ൻ റൂം ​എ​ന്നി​വ​യും ഒ​രു​ക്കും. ര​ണ്ടാം നി​ല​യി​ൽ 15 ബാ​ത്​ അ​റ്റാ​ച്ച്​​ഡ്​ കി​ട​പ്പു​മു​റി​ക​ൾ സ​ജ്ജീ​ക​രി​ക്കും. 
</p><p>മൂ​ന്നാം നി​ല​യി​ൽ മൂ​ന്ന്​ പ്ര​ത്യേ​ക മു​റി​ക​ളു​ണ്ടാ​വും. ലി​ഫ്​​റ്റ്, പാ​ർ​ക്കി​ങ്​ എ​ന്നി​വ​യും ഒ​രു​ക്കും. തൃ​ശൂ​ർ ജി​ല്ല ലേ​ബ​ർ കോ​ൺ​​​ട്രാ​ക്​​ട്​ സൊ​സൈ​റ്റി​യാ​ണ്​ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 
</p><p>കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ട്​ മു​െ​മ്പ​യാ​ണ്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ ​കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/after-lockdown-can-stay-in-she-lodge-802950</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/after-lockdown-can-stay-in-she-lodge-802950</guid>
<category><![CDATA[Kerala,Local News,Kozhikode,News]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:40:13 GMT</pubDate>
</item>
<item>
<title><![CDATA[നിർധന കുടുംബത്തിന് അ​പേ​ക്ഷ ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈദ്യുതിയെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022070-kseb-employees-gives-electricity-connection.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022070-kseb-employees-gives-electricity-connection.jpg'/><figcaption><p>അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതിയെത്തിച്ച തിരുവമ്പാടി തറിമറ്റത്തെ വീടിെൻറ വൈദ്യുതീകരണ സ്വിച്ച് ഓൺ കർമം  കെ.എസ്.ഇ.ബി സെക്​ഷൻ അസി.എൻജിനീയർ ജോമി നിർവഹിക്കുന്നു</p><span class='copyright'><p>അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതിയെത്തിച്ച തിരുവമ്പാടി തറിമറ്റത്തെ വീടിെൻറ വൈദ്യുതീകരണ സ്വിച്ച് ഓൺ കർമം  കെ.എസ്.ഇ.ബി സെക്​ഷൻ അസി.എൻജിനീയർ ജോമി നിർവഹിക്കുന്നു</p></span></figcaption></figure><p>തി​രു​വ​മ്പാ​ടി: അ​പേ​ക്ഷ ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വൈ​ദ്യു​തി​യെ​ത്തി​ച്ച് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ. തി​രു​വ​മ്പാ​ടി ത​റി​മ​റ്റ​ത്തെ ല​ക്ഷ്മി ആ​ന​ന്ദിെൻറ കു​ടും​ബ​ത്തി​നാ​ണ് അ​ധി​കൃ​ത​ർ അ​പേ​ക്ഷ ല​ഭി​ച്ച്​ അ​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി ന​ൽ​കി​യ​ത്. </p><p>കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രാ​ണ് വ​യ​റി​ങ്​ പ്ര​വൃ​ത്തി​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​ത്. വ​യ​റി​ങ്​ സാ​മ​ഗ്രി​ക​ൾ തി​രു​വ​മ്പാ​ടി​യി​ലെ പ​വ​ർ കോ ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ന​ൽ​കി.<br></p><p>വൈ​ദ്യു​തി സ്വി​ച്ച് ഓ​ൺ ക​ർ​മം തി​രു​വ​മ്പാ​ടി കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ ജോ​മി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷൈ​നി ബെ​ന്നി, ജീ​വ​ന​ക്കാ​രാ​യ  ഷാ​ന​വാ​സ്‌, ബി​നു ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തിെൻറ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി നാ​ട്ടു​കാ​ർ ഇ​വ​ർ​ക്കു​വേ​ണ്ടി സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/thiruvambadi/kseb-employees-gave-electricity-connection-to-a-poor-family-within-hours-after-received-application-802948</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/thiruvambadi/kseb-employees-gave-electricity-connection-to-a-poor-family-within-hours-after-received-application-802948</guid>
<category><![CDATA[Kerala,Local News,Kozhikode,News,Thiruvambadi]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:34:31 GMT</pubDate>
</item>
<item>
<title><![CDATA[തോണിക്കടവ് റിസർവോയറിലെ ഹൃദയ ദ്വീപ് വിനോദ സഞ്ചാര ശ്രദ്ധയിലേക്ക്]]></title>
<description><![CDATA[30 വ​ർ​ഷം മു​മ്പ് വെ​ച്ചു​പി​ടി​പ്പി​ച്ച അ​ക്കേ​ഷ്യ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022059-heart-shaped-island-in-thonikkadavu-reservoir.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022059-heart-shaped-island-in-thonikkadavu-reservoir.jpg'/><figcaption><p>കല്ലാനോട് തോണിക്കടവിനടുത്ത് റിസർവോയറിന് നടുവിലായുള്ള ഹൃദയ ദ്വീപ്&nbsp;</p><span class='copyright'><p>കല്ലാനോട് തോണിക്കടവിനടുത്ത് റിസർവോയറിന് നടുവിലായുള്ള ഹൃദയ ദ്വീപ്&nbsp;</p></span></figcaption></figure><p>ബാ​ലു​ശ്ശേ​രി: തോ​ണി​ക്ക​ട​വ് റി​സ​ർ​വോ​യ​റി​ലെ ഹൃ​ദ​യ​ദ്വീ​പ് വി​നോ​ദ സ​ഞ്ചാ​ര ശ്ര​ദ്ധ​യി​ലേ​ക്ക്.  ക​ല്ലാ​നോ​ട് തോ​ണി​ക്ക​ട​വി​ന​ടു​ത്ത് പെ​രു​വ​ണ്ണാ​മൂ​ഴി റി​സ​ർ​വോ​യ​റി​ന് ന​ടു​വി​ൽ 15 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ൽ ഹൃ​ദ​യ രൂ​പ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന പ്ര​കൃ​ത്യാ​യു​ള്ള തു​രു​ത്തി​നെ വി​നോ​ദ സ​ഞ്ചാ​ര ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു വ​രാ​നാ​യി പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ പ​റ​ഞ്ഞു. നി​ല​വി​ൽ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റി​യ തോ​ണി​ക്ക​ട​വി​ന് സ​മീ​പ​ത്താ​യി റി​സ​ർ​വോ​യ​റി​ന് ന​ടു​വി​ലാ​ണ് ഹൃ​ദ​യ ദ്വീ​പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന തു​രു​ത്ത് നി​ല​കൊ​ള്ളു​ന്ന​ത്. 30 വ​ർ​ഷം മു​മ്പ് സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി വെ​ച്ചു​പി​ടി​പ്പി​ച്ച അ​ക്കേ​ഷ്യ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.<br></p><p>കു​റ്റി​ക്കാ​ടു​ക​ൾ ത​ഴ​ച്ചു​വ​ള​ർ​ന്നി​ട്ടു​ണ്ട്. മു​ക​ളി​ൽ നി​ന്നു നോ​ക്കു​മ്പോ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഈ ​പ​ച്ച​ത്തു​രു​ത്ത് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. മു​മ്പ് ഇ​വി​ടെ കാ​ട്ടാ​ടു​ക​ളെ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹൃ​ദ​യ ദ്വീ​പി​ലേ​ക്ക് സ​സ്പെ​ൻ​ഷ​ൻ ബ്രി​ഡ്ജ് നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​ത്ര​യും വി​സ്തൃ​തി​യി​ൽ ഹൃ​ദ​യാ​കൃ​തി​യി​ലു​ള്ള ദ്വീ​പ് വേ​റൊ​രി​ട​ത്തും ഇ​ല്ലെ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ പ​റ​യു​ന്ന​ത്. </p><p>ആ​ഫ്രി​ക്ക​യി​ലു​ള്ള ഹൃ​ദ​യ ദ്വീ​പി​ന് മൂ​ന്ന് ഏ​ക്ക​റോ​ളം വി​സ്തീ​ർ​ണ​മേ വ​രൂ എ​ന്നാ​ണ് പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. 2004-ൽ ​ആ​കാ​ശ​ക്കാ​ഴ്ച​യി​ലെ​ടു​ത്ത ഒ​രു ഫോ​ട്ടോ​യി​ൽ നി​ന്നാ​ണ് തു​രു​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ഹൃ​ദ​യാ​കൃ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി​ക്ക​ടു​ത്ത് ചെ​മ്പ്ര പീ​ക്കി​ൽ ഹൃ​ദ​യ ത​ടാ​ക​മു​ണ്ട്. ഒ​ട്ടേ​റെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​മാ​ണി​ത്. തോ​ണി​ക്ക​ട​വി​ലെ ഹൃ​ദ​യ ദ്വീ​പി​ലേ​ക്കും സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​തി​രി​ക്കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
</p><h3>വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തും
</h3><p>കൂ​രാ​ച്ചു​ണ്ട്:  തോ​ണി​ക്ക​ട​വി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ഹൃ​ദ​യ ദ്വീ​പി​െൻറ സാ​ധ്യ​ത​ക​ൾ തേ​ടി അ​ഡ്വ. കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തോ​ണി​ക്ക​ട​വി​ൽ​നി​ന്ന് ദ്വീ​പി​ലേ​ക്ക് തൂ​ക്കു​പാ​ലം നി​ർ​മി​ച്ചാ​ൽ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ ക​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് ദ്വീ​പി​ലേ​ക്ക്  പോ​കാ​ൻ ക​ഴി​യും. വെ​ള്ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ  ചെ​റി​യ ച​ങ്ങാ​ട​ങ്ങ​ളാ​ണ് ഏ​റ്റ​വും ഉ​ത്ത​മം.</p><div contenteditable="false" data-width="100%" style="width:100%" class="image-and-caption-wrapper clearfix hocalwire-draggable float-none"><img src="https://www.madhyamam.com/h-upload/2021/05/27/1022063-sachindev-mla-visits-thonikadavu.webp" style="width: 100%;" draggable="true" class="hocalwire-draggable float-none" data-float-none="true" data-uid="240201Lh6IuMGOmDvKgCUUZ7fLE4XUrGOZSiL2371841" data-watermark="false" info-selector="#info_item_1622082373920"><div class="inside_editor_caption image_caption hocalwire-draggable float-none" id="info_item_1622082373920"><br></div></div><p>ദ്വീ​പി​നെ  തി​ക​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും  ഇ​രി​പ്പി​ട​ങ്ങ​ളു​മാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു. ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നി​ല്ല.<br></p><p>കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ടി.​എം.​സി വി​ളി​ച്ചു​ചേ​ർ​ത്ത്  ഉ​ട​നെ തോ​ണി​ക്ക​ട​വ് സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു.  കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പോ​ളി കാ​ര​ക്ക​ട, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ബീ​ന, ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ എം.​എ​ൽ.​എ​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.</p>]]></content:encoded>
<link>https://www.madhyamam.com/travel/destinations/heart-island-in-thonikkadavu-reservoir-gets-tourist-attention-802942</link>
<guid isPermaLink="true">https://www.madhyamam.com/travel/destinations/heart-island-in-thonikkadavu-reservoir-gets-tourist-attention-802942</guid>
<category><![CDATA[Kerala,Local News,Kozhikode,Travel,News,Balussery,Destinations]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:28:32 GMT</pubDate>
</item>
<item>
<title><![CDATA[ട്രെയിനിൽ 98 കുപ്പി വിദേശമദ്യം പിടികൂടി]]></title>
<description><![CDATA[ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ചെ ഐ​ല​ൻ​റ്​ എ​ക്‌​സ്പ്ര​സി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022055-foreign-liquor-seized.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022055-foreign-liquor-seized.jpg'/><figcaption><p>ട്രെയി​നിൽ പിടികൂടിയ മദ്യം ആർ.പി.എഫ്​ ഓഫിസിലെത്തിച്ചപ്പോൾ</p><span class='copyright'><p>ട്രെയി​നിൽ പിടികൂടിയ മദ്യം ആർ.പി.എഫ്​ ഓഫിസിലെത്തിച്ചപ്പോൾ</p></span></figcaption></figure><p>കോ​ഴി​ക്കോ​ട്: ലോ​ക്​​ഡൗ​ണി​ൽ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തി​നാ​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന​ക്ക്​ ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 98 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.  മ​ദ്യം എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​ക്‌​സൈ​സി​ന് കൈ​മാ​റി​യെ​ന്നും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ.​പി.​എ​ഫ്) അ​റി​യി​ച്ചു.<br></p><p> ബു​ധ​നാ​ഴ്​​ച  പു​ല​ര്‍ച്ചെ ഐ​ല​ൻ​റ്​ എ​ക്‌​സ്പ്ര​സി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ടി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ശ്ര​ദ്ധ​യി​ല്‍പെ​ടു​ന്ന​ത്. സീ​റ്റി​ന​ടി​യി​ല്‍ ചാ​ക്കി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ഒ​രു ലി​റ്റ​റി​െൻറ ബോ​ട്ടി​ലു​ക​ളാ​യി​രു​ന്നു. ക​ര്‍ണാ​ട​ക നി​ര്‍മി​ത​മാ​യ ഓ​ള്‍ഡ് മി​റ​ല്‍ ബ്രാ​ന്‍ഡി​ലു​ള്ള​താ​ണി​വ. </p><p>ക​ര്‍ണാ​ട​ക​യി​ല്‍ 387 രൂ​പ വി​ല​യു​ള്ള ഇ​തി​ന്​ കേ​ര​ള​ത്തി​ല്‍ 800 രൂ​പ​യി​ലേ​റെ​യാ​ണ്.  2000 രൂ​പ വ​രെ ഒ​രു ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ആ​ർ.​പി.​എ​ഫ്​ പ​റ​ഞ്ഞു. ഡി​വി​ഷ​ന​ല്‍ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ര്‍ ജി​തി​ന്‍ പി. ​രാ​ജി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി.​കെ. ജ​യ​ച​ന്ദ്ര​ൻ, ധ​ന്യ​ന്‍ എ​ന്നി​വ​രാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.
</p><p></p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/98-bottles-of-foreign-liquor-seized-on-train-802934</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/98-bottles-of-foreign-liquor-seized-on-train-802934</guid>
<category><![CDATA[Kerala,Local News,Kozhikode,News]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:20:45 GMT</pubDate>
</item>
<item>
<title><![CDATA[ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്​ 17 കിലോ കഞ്ചാവ് പിടിച്ചു]]></title>
<description/>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022052-police-seized-cannabis.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022052-police-seized-cannabis.jpg'/><figcaption><p>നരിക്കുനി മടവൂർ റോഡിലെ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്​ പൊലിസ് പിടിച്ചെടുത്ത കഞ്ചാവ് പാക്കറ്റുകൾ&nbsp;</p><span class='copyright'><p>നരിക്കുനി മടവൂർ റോഡിലെ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്​ പൊലിസ് പിടിച്ചെടുത്ത കഞ്ചാവ് പാക്കറ്റുകൾ&nbsp;</p></span></figcaption></figure><p>ന​രി​ക്കു​നി: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നും കൊ​ടു​വ​ള്ളി പൊ​ലി​സ് ക​ണ്ടെ​ടു​ത്ത​ത് 17.400 കി​ലോ​ഗ്രാം ക​ഞ്ചാ​വ്. മ​ട​വൂ​ർ റോ​ഡി​ലെ പു​ത്ത​ല​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ത്ര​യേ​റെ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.<br></p><p>ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ പ​റ​മ്പി​ൽ ജോ​ലി എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് വീ​ടി‍െൻറ ചാ​യ്പ്പി​ൽ ഒ​രു ചാ​ക്ക് കെ​ട്ടി​വെ​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഗൃ​ഹ​നാ​ഥ​ൻ ഉ​ട​നെ റൂ​റ​ൽ എ​സ്.​പി ഡോ. ​ശ്രീ​നി​വാ​സ​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ കൊ​ടു​വ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ദാ​മോ​ദ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി ചാ​ക്ക് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. </p><p>എ​ട്ട് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. എ​സ്.​ഐ.​മാ​രാ​യ വി​ജേ​ഷ്, ര​ഘു​നാ​ഥ്, എ.​എ​സ്.​ഐ സ​ജീ​വ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്​​ദു​ൾ റ​ഷീ​ദ്, സി.​പി.​ഒ അ​ജി​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി സി.​ഐ അ​റി​യി​ച്ചു.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/narikkuni/17-kg-of-cannabis-was-seized-from-an-unoccupied-house-802932</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/narikkuni/17-kg-of-cannabis-was-seized-from-an-unoccupied-house-802932</guid>
<category><![CDATA[Kerala,Local News,Kozhikode,News,Narikkuni]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:16:49 GMT</pubDate>
</item>
<item>
<title><![CDATA[കോ​വി​ഡ് അ​തിവ്യാ​പ​നം; ത​ട​വു​കാ​രെ മാ​റ്റി​]]></title>
<description><![CDATA[ആദ്യമായാണ്​ ഇത്രയധികം തടവുകാർ ജയിലിന്​ പുറത്തു​ കഴിയുന്നത്]]></description>
<image><![CDATA[https://www.madhyamam.com/h-upload/2021/05/27/500x300_1022048-kozhikode-eng-college-women-hostal.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/h-upload/2021/05/27/500x300_1022048-kozhikode-eng-college-women-hostal.jpg'/><figcaption><p>കോ​ഴി​ക്കോ​ട് എ​ൻ​ജി​നീ​യ​റി​ങ്  കോ​ള​ജ്​ വ​നി​ത ഹോ​സ്​​റ്റ​ൽ</p><span class='copyright'><p>കോ​ഴി​ക്കോ​ട് എ​ൻ​ജി​നീ​യ​റി​ങ്  കോ​ള​ജ്​ വ​നി​ത ഹോ​സ്​​റ്റ​ൽ</p></span></figcaption></figure><p>കോ​ഴി​ക്കോ​ട്: ജി​ല്ല ജ​യി​ലി​ല്‍ അ​തി രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം ത​ട​വു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. മൊ​ത്തം 158 ത​ട​വു​കാ​രു​ള്ള ജ​യി​ലി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 53 പേ​ര്‍ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത്. ഇ​തി​ല്‍ മൂ​ന്ന് വ​നി​ത ത​ട​വു​കാ​രു​മു​ണ്ട്. രോ​ഗി​ക​ൾ കൂ​ടി​യ​തി​നാ​ൽ വെ​സ്​​റ്റ്​ ഹി​ല്‍ ഗ​വ. എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വ​നി​ത ഹോ​സ്​റ്റ​ലി​ലാ​ണ്​ രോ​ഗം ബാ​ധി​ച്ച ത​ട​വു​കാ​ർ​ക്കാ​യി സി.​എ​ഫ്.​എ​ൽ.​ടി.​സി തു​ട​ങ്ങി​യ​ത്.  ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ളു​ള്ള അ​ഞ്ചു പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ര്‍ക്ക് കോ​വി​ഡ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.<br></p><p>കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ന്​ ഹോ​സ്​​റ്റ​ൽ കെ​ട്ടി​ടം കൈ​മാ​റി​ക്കൊ​ണ്ടു​ള്ള ജി​ല്ല ക​ല​ക്​​ട​റു​​ടെ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ്​ ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ​തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ടി​‍െൻറ ചൊ​വ്വാ​ഴ്​​ച​ത്തെ ക​ത്തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റി​യ ഹോ​സ്​​റ്റ​ലി​ൽ തു​ട​ങ്ങു​ന്ന ​സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഡോ​ക്​​ട​​റെ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നി​യ​മി​ക്ക​ണ​മെ​ന്നും ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. 
</p><p>ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം ത​ട​വു​കാ​ർ ജ​യി​ലി​ന് പു​റ​ത്തു​ താ​മ​സി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ജ​യി​ലി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കി​ല്‍ എ​ഫ്.​എ​ൽ.​ടി.​സി സൗ​ക​ര്യം ഒ​രു​ക്കാ​റാ​ണ്​ പ​തി​വ്. രോ​ഗി​ക​ള്‍ കൂ​ടി​യ​തോ​ടെ  അ​തി​ന്​ സൗ​ക​ര്യ​മി​ല്ലാ​താ​യി. ചി​കി​ത്സ​ക്കും പ്ര​യാ​സം വ​ന്ന​തോ​ടെ​യാ​ണ്​ പു​റ​ത്തു കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. 
</p><p>ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലു​ള്‍പ്പെ​ടെ പ്ര​തി​ക​ളെ വ​ൻ സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​ക ആ​​ം​ബു​ല​ൻ​സു​ക​ളി​ലാ​ണ്​ ജ​യി​ലി​ൽ നി​ന്ന്​ വെ​സ്​​റ്റ്​​ഹി​ല്ലി​ലെ​ത്തി​ച്ച​ത്. ജ​യി​ല്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ്ങി​‍െൻറ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ത​ട​വു​കാ​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​യി​ട്ടി​ല്ല.</p>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/covid-spread-prisoners-shifted-from-jail-802928</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/covid-spread-prisoners-shifted-from-jail-802928</guid>
<category><![CDATA[Kerala,Local News,Kozhikode,News]]></category>
<dc:creator><![CDATA[മാധ്യമം ലേഖകൻ]]></dc:creator>
<pubDate>Thu, 27 May 2021 02:12:11 GMT</pubDate>
</item>
<item>
<title><![CDATA[രണ്ടു മാസത്തെ ഓണറേറിയം കുടിശ്ശിക ; പരാതിക്കുപോലും സമയമില്ലാതെ ആശാവർക്കർമാർ]]></title>
<description><![CDATA[രണ്ടു മാസത്തെ ഓണറേറിയം കുടിശ്ശിക ; പരാതിക്കുപോലും സമയമില്ലാതെ ആശാവർക്കർമാർ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോഴിക്കോട്: കോവിഡ് ബാധിച്ച് സമ്പർക്കവിലക്കിൽ കഴിയുമ്പോൾ പുറമെ ഒരു മനുഷ്യജീവിയെ കാണാൻ പറ്റുന്നില്ലെന്ന സങ്കടം തീരുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സുഖവിവരമന്വേഷിക്കാനെത്തുന്ന ആശാവർക്കറെ കാണുമ്പോഴാണ്. ഈ കോവിഡ് കാലത്തും വീട്ടിൽ ഇരിക്കാതെ കർമനിരതരാണ് അവർ. തുച്ഛമായ പ്രതിഫലത്തിന് പണിയെടുക്കുന്ന ഇവർക്ക് ഓണറേറിയം കൃത്യമായി നൽകുകയോ രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നവരായിട്ടും മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങൾ അധികൃതർ ഒരുക്കുകയോ ചെയ്യുന്നില്ല. 5,000 രൂപയാണ് ഓണറേറിയം ലഭിക്കുക. കൂടാതെ കൊറോണ പ്രതിസന്ധിയില്‍ പ്രഖ്യാപിച്ച ആയിരം രൂപയുമാണ് പ്രതിഫലം. തുച്ഛമായ വരുമാനത്തിന് പണിയെടുക്കുമ്പോഴും അതിലൊന്നും പരാതിപ്പെടാൻപോലും ഇവർക്ക് സമയമില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഓണറേറിയം ലഭിക്കാനുണ്ട്. നേരത്തേ ആറ് - ഏഴ് മാസങ്ങളിലെ തുക ലഭിക്കാനുണ്ടായിരുന്നു. ഇപ്പോൾ രണ്ടു മാസത്തേതാണ് കുടിശ്ശികയുള്ളതെന്ന് ആശാ വർക്കറായ ജലജ പറഞ്ഞു. ഓരോ മാസങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകിയാൽ മാത്രമേ ഓണറേറിയം ലഭിക്കുകയുള്ളൂ. നിലവിൽ ട്രഷറിയിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഫണ്ട് ലഭ്യമാകാത്തതെന്നാണ് അറിഞ്ഞതെന്ന് ജലജ പറഞ്ഞു. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ആശാ വർക്കർമാർ. എന്നാൽ, തങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്‌ക്കോ സാനിറ്റൈസറോ ലഭിക്കാറില്ലെന്നും സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് ഇവ വാങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് രോഗികൾക്ക് പൾസ് ഓക്സി മീറ്റർ വെച്ച് പരിശോധിക്കേണ്ടിവരുമ്പോഴും ഗ്ലൗ പോലും നൽകുന്നില്ല. ഇവ ലഭ്യമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർക്ക് അനക്കമില്ല. കൃത്യമായി ലഭിക്കാത്ത തുച്ഛം വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ചാണ് മാസ്കും സാനിറ്റൈസറും വാങ്ങുന്നതെന്നും ആശാ വർക്കർമാർ പറയുന്നു. വീട്ടിലിരിക്കുന്ന കോവിഡ്​ രോഗികളുമായും സമ്പർക്ക വിലക്കിൽ കഴിയുന്നവരുമായും നേരിട്ട് ബന്ധപ്പെടുന്നവരാണ് ഇവർ. ദിവസവും രോഗികളെ വിളിച്ച് േക്ഷമ വിവരം അന്വേഷിക്കുകയും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീടുകളിൽപോയി അവരെ കാണുകയും ചെയ്യുന്നു. സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികൾക്ക് മരുന്നും ഭക്ഷണവും മുതൽ വീട്ടിലെ കുഞ്ഞുങ്ങൾക്ക് പാലു വരെ എത്തിച്ചുനൽകാനും ആശാവർക്കർമാർ മുൻകൈയെടുക്കുന്നുണ്ട്. കോവിഡ് മൂലം മാനസിക പ്രശ്നങ്ങൾ നേരിടുമ്പോഴും കൗൺസിലിങ്​ തേടാനുള്ള അപകർഷത കൊണ്ട് വീട്ടിൽ ഇരിക്കുന്നവരെ തിരിച്ചറിഞ്ഞ് കൗൺസിലർമാരെ കൊണ്ട് അവരെ വിളിപ്പിച്ച് കൗൺസിലിങ്ങിന് വിധേയരാക്കിയിട്ടുണ്ടെന്ന് ആശാവർക്കറായ അജിത പറഞ്ഞു. വർഷങ്ങളായി പരിചയമുള്ളവർ അസ്വസ്ഥമായ മനസ്സോടുകൂടി സംസാരിക്കുമ്പോൾ തിരിച്ചറിയാൻ സാധിക്കും. വീടുവീടാന്തരം കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതു മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതു വരെ ഇവരുടെ സേവനത്തി​ന്‍റെ ഭാഗമാണ്. കോവിഡ് പ്രതിരോധ വാക്സിന് ക്ഷാമം നേരിട്ട സമയം രണ്ടാം ഘട്ട വാക്സിനു സമയമായവർക്ക് അത് കൃത്യമായി ലഭ്യമാക്കിയതും ആശാ വർക്കർമാർ ഇടപെട്ടാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കുടുംബ സര്‍വേ, ഗര്‍ഭിണികളുടെ കണക്കെടുക്കല്‍, അവര്‍ക്കു സേവനങ്ങളെത്തിക്കല്‍, കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവെപ്പ്​, കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരുടെ പരിചരണം, വിവിധ ബോധവത്​കരണ പരിപാടികള്‍, ആരോഗ്യ റിപ്പോര്‍ട്ട് തയാറാക്കല്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡ്യൂട്ടി തുടങ്ങിയവയും ഇവരുടെ ചുമതലകളില്‍പെടും. ശരാശരി 1000 പേർക്ക് ഒരു ആശാവർക്കർ എന്നതാണ് കണക്ക്. ചിലയിടങ്ങളിൽ 1500 പേർക്കും ഒരു ആശാവർക്കറാണ് ഉള്ളത്. ജില്ലയില്‍ ആകെ 1960 ഓളം ആശാവര്‍ക്കര്‍മാറുണ്ട്. 2005 ലാണ് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്​റ്റ്​ എന്ന സാമൂഹികാരോഗ്യ പ്രവർത്തകരെ നിയോഗിച്ചു തുടങ്ങിയത്. ഏതു മഹാമാരിയിലും കുലുങ്ങാതെ പിടിച്ചുനിൽക്കാൻ കേരളത്തിന് കഴിയുന്നത് ഗ്രാമപ്രദേശങ്ങളിൽപോലും വേരിറക്കിയ ആരോഗ്യ സംവിധാനങ്ങളുടെ ഘടനകൊണ്ടും ഇത്തരം അടിസ്ഥാന ആരോഗ്യ പ്രവർത്തകരുടെ സേവന സന്നദ്ധതകൊണ്ടും കൂടിയാണ്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802885</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802885</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:19:11 GMT</pubDate>
</item>
<item>
<title><![CDATA[മെഡിക്കൽ  ഉപകരണങ്ങൾ നൽകി]]></title>
<description><![CDATA[മെഡിക്കൽ  ഉപകരണങ്ങൾ നൽകി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മെഡിക്കൽ ഉപകരണങ്ങൾ നൽകി പടം: K PST A Kitകെ.പി.എസ്.ടി.എ നാദാപുരം സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക് നൽകുന്ന ഉപകരണങ്ങൾ വാണിമേൽ പഞ്ചായത്ത് പ്രസിഡൻറ്​ പി. സുരയ്യ ഏറ്റുവാങ്ങുന്നുവാണിമേൽ: കെ.പി.എസ്.ടി.എ നാദാപുരം സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ പഞ്ചായത്തുകൾക്കുമായി നൽകുന്ന നാലു ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളിൽ വാണിമേൽ ഗ്രാമപഞ്ചായത്തിനുള്ള ഉപകരണങ്ങളുടെ കിറ്റ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ പി. സുരയ്യ ടീച്ചർ, പഞ്ചായത്ത് അസി. സെക്രട്ടറി ഉമ്മർ കുട്ടി എന്നിവർക്ക് സബ്ജില്ല പ്രസിഡൻറ്​ ഇ. പ്രകാശൻ കൈമാറി. ചടങ്ങിൽ വിദ്യാഭ്യാസ ജില്ല കൗൺസിലർ ടി.പി. അഹമ്മദ് മാസ്​റ്റർ അധ്യക്ഷത വഹിച്ചു. മെംബർ വി.കെ. മൂസ, വി.എം. ബിജേഷ്, ലിബിത്ത്, ഹരീഷ്, ശ്രീജേഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞദിവസം നാദാപുരം ഗ്രാമപഞ്ചായത്തിന് കിറ്റ് കൈമാറിയിരുന്നു. വരുംദിവസങ്ങളിൽ മറ്റു പഞ്ചായത്തുകൾക്കും കിറ്റ് കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802884</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802884</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:19:02 GMT</pubDate>
</item>
<item>
<title><![CDATA[മാതാവി​െൻറ ഓർമക്ക്  അംഗൻവാടിക്ക് സ്ഥലം നൽകി]]></title>
<description><![CDATA[മാതാവി​െൻറ ഓർമക്ക്  അംഗൻവാടിക്ക് സ്ഥലം നൽകി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മാതാവി​ൻെറ ഓർമക്ക് അംഗൻവാടിക്ക് സ്ഥലം നൽകി പടം: അംഗൻവാടി സ്ഥലം.JPG14ാം വാർഡിലെ അംഗൻവാടിക്ക് പൈക്കാട്ട് അമ്മദ് ഹാജി നൽകിയ സ്ഥലത്തി​ൻെറ രേഖ വാർഡ് അംഗം പി.കെ. റോഷ്​ന ഏറ്റുവാങ്ങുന്നു്–––––––––––––––––––––––––––––––––––––––––––തിച്ചു വന്ന അംഗൻവാടിക്ക് വ്യാപാരി സൗജന്യ സ്ഥലം നൽകി. പൊതുപ്രവർത്തകനും തണ്ണീർപന്തൽ ടൗണിലെ വ്യാപാരിയുമായ പൈക്കാട്ട് അമ്മദ് ഹാജിയാണ് വീട്ടിനു സമീപത്തെ മൂന്ന് സൻെറ്​ സ്ഥലം ത​ൻെറ മാതാവി​ൻെറ ഓർമക്കായി വിട്ടു നൽകിയത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ ഹെൽത്ത് സൻെററിന് സമീപം താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന അംഗൻവാടി അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. മുപ്പതിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പ്രദേശത്തെ കുട്ടികൾക്കും വൃദ്ധരായവർക്കും ആരോഗ്യപരിപാലനത്തിനാവശ്യമായ വസ്തുക്കളും സർക്കാർ പദ്ധതികളും നടപ്പിലാക്കാനായിരുന്നത് ഈ അംഗൻവാടി വഴിയായിരുന്നു. സ്ഥലത്തിനായി വർഷങ്ങളായി നടത്തിവന്ന പരിശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഒടുവിൽ സുരക്ഷാകാരണത്താൽ പൂട്ടുവീഴുമെന്ന് ഉറപ്പായി. വാർഡ് മെംബർ പി.കെ. റോഷ്ന കഴിഞ്ഞദിവസം സ്ഥലത്തി​ൻെറ രേഖ ഏറ്റുവാങ്ങി. പി.കെ. പ്രദീപൻ, പി.കെ ബിജു, കെ.യു. കരീം, കെ.ടി.കെ. ബാലകൃഷ്ണൻ, ശിവദാസൻ, കുറ്റിയിൽ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802883</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802883</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:19:00 GMT</pubDate>
</item>
<item>
<title><![CDATA[പള്ളിയത്ത് 40 ലിറ്റര്‍  വാഷ് പിടികൂടി]]></title>
<description><![CDATA[പള്ളിയത്ത് 40 ലിറ്റര്‍  വാഷ് പിടികൂടി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പള്ളിയത്ത് 40 ലിറ്റര്‍ വാഷ് പിടികൂടി പടംWED VELAM10 വേളം പള്ളിയത്തുനിന്ന്​ കുറ്റ്യാടി സി.ഐ എം.പി. വിനീഷ്‌കുമാറി​ൻെറ നേതൃത്വത്തിൽ പൊലീസ് പിടികൂടിയ 40 ലിറ്റര്‍ വാഷ്വേളം: പള്ളിയത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പൊലീസ് പിടികൂടി. പെട്രോള്‍ പമ്പിനു സമീപം മുളങ്കാട്ടിലാണ് 10 ലിറ്ററി​ൻെറ നാല് കന്നാസുകളിലായി സൂക്ഷിച്ചനിലയില്‍ വാഷ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക ഉത്തരവ് പ്രകാരം കുറ്റ്യാടി സി.ഐ എം.പി. വിനീഷ്‌കുമാറി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. പിടികൂടിയ വാഷ് സ്ഥലത്തുതന്നെ നശിപ്പിച്ചു. ഉടമസ്ഥനെ കണ്ടെത്താനായില്ല. സംഭവത്തില്‍ കേസെടുത്ത് പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എസ്.ഐ സി.എ. സുരേഷ് ബാബു, സി.പി.ഒമാരായ പി. നൗഫല്‍, രതീഷ്, എം.എസ്.പി സേനാംഗം നന്ദു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ 18ന് വേളം ഒളോടിത്താഴയിലെ ഒരു വീട്ടില്‍നിന്ന്​ രണ്ടരലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും പിടികൂടിയിരുന്നു. ലോക്ഡൗണി​ൻെറ മറവിൽ മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശമുണ്ടെന്നും സി.ഐ പറഞ്ഞു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/-40--802882</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/-40--802882</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:18:53 GMT</pubDate>
</item>
<item>
<title><![CDATA[മോഷണം: പ്രതി അറസ്​റ്റിൽ]]></title>
<description><![CDATA[മോഷണം: പ്രതി അറസ്​റ്റിൽ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കുറ്റ്യാടി: തൊട്ടിൽപാലം മൊയിലോത്തറയിൽ പൊലീസുകാര​ൻെറ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ മാസം ഒമ്പതിന് തെക്കെപ്പറമ്പത്ത് സന്ദീപി​ൻെറ വീട്ടിൽനിന്ന് ഒരുപവൻ സ്വർണാഭരണവും 5,000 രൂപയും മോഷ്​ടിച്ച കേസിൽ തൊട്ടിൽപാലം ചാപ്പൻേതാട്ടം പാറയുള്ള പനറമ്പത്ത് സുമേഷിനെയാണ് (35) തൊട്ടിൽപാലം പൊലീസ് അറസ്​റ്റ്​ ചെയ്തത്. അടുത്തിടെ ജയിലിൽനിന്ന് ഇറങ്ങിയ മോഷണക്കേസ് പ്രതികളെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ സുമേഷിനെക്കുറിച്ച്​ സൂചന ലഭിച്ചത്​. സന്ദീപും പൊലീസുകാരനായ അനുജനൂം അമ്മയുടെ ചികിത്സക്കായി വീടു പൂട്ടി കോഴിക്കോെട്ട ആശുപത്രിയിലായിരുന്ന ദിവസമാണ് മോഷണം. മോഷ്​ടിച്ച ആഭരണം തൊട്ടിൽപാലത്തെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടിൽ കൊണ്ടുപോയി വിറ്റത് പ്രതിയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. സി.െഎ. രാേജഷ്, എസ്.െഎ. സജി അഗസ്​റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് സുമേഷിനെ പിടികൂടിയത്. നാദാപൂരം ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇയാളെ രണ്ടാഴ്​ചത്തേക്ക് റിമാൻഡ്​ ചെയ്തു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802881</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802881</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:18:45 GMT</pubDate>
</item>
<item>
<title><![CDATA[നാടെങ്ങും കരിദിനം]]></title>
<description><![CDATA[നാടെങ്ങും കരിദിനം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>നാടെങ്ങും കരിദിനം പടം : കല്ലാച്ചിDy fi കോലം കത്തിക്കൽ .JPGകല്ലാച്ചിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു ഇടതു ബഹുജന സംഘടനകൾ സമരം സംഘടിപ്പിച്ചു. അരൂരിൽ കർഷക സംഘം ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, നാദാപുരത്ത്​ കെ.എസ്.കെ.ടി.യു ജില്ല ജോയൻറ്​ സെക്രട്ടറി സി.എച്ച്. മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ പ്രതിഷേധ സമരം പുറമേരിയിൽ കെ.പി. വനജ ഉദ്ഘാടനം ചെയ്തു. കല്ലാച്ചിയിൽ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്​.ഐ ഏരിയ സെക്രട്ടറി പി. താജുദ്ദീൻ ഇരിങ്ങണ്ണൂരിൽ സമരത്തിൽ പങ്കെടുത്തു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ കരിമ്പിൽ ദിവാകരൻ അധ്യക്ഷതവഹിച്ചു. എച്ച്.എം.എസ് നടത്തിയ വീട്ടുമുറ്റ സത്യഗ്രഹ സമരത്തിൽ ജില്ല വൈസ് പ്രസിഡൻറ് പി.എം. നാണു പങ്കെടുത്തു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802880</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802880</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:18:34 GMT</pubDate>
</item>
<item>
<title><![CDATA[പരിശോധനയെച്ചൊല്ലി വടകരയിൽ സിവിൽ സപ്ലൈസും മരുന്നുകട ഉടമകളും തമ്മിൽ തർക്കം]]></title>
<description><![CDATA[പരിശോധനയെച്ചൊല്ലി വടകരയിൽ സിവിൽ സപ്ലൈസും മരുന്നുകട ഉടമകളും തമ്മിൽ തർക്കം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പരിശോധനയെച്ചൊല്ലി വടകരയിൽ സിവിൽ സപ്ലൈസും മരുന്നുകട ഉടമകളും തമ്മിൽ തർക്കം വടകര: സർക്കാർ വില നിശ്ചയിച്ച കോവിഡ് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ താലൂക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ മെഡിക്കൽ ഷോപ്പുകളിൽ നടത്തിയ പരിശോധനയെച്ചൊല്ലി കൊമ്പുകോർക്കൽ. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് അവശ്യവസ്തു നിയമത്തിൽ ഉൾപ്പെടുത്തിയ മെഡിക്കൽ ഇനങ്ങളുടെ വിലയും സ്​റ്റോക്കും സംബന്ധിച്ചാണ്​​ സപ്ലൈ ഓഫിസിൽനിന്ന്​ പരിശോധന നടത്തിയത്. രോഗപ്രതിരോധത്തിന് ആവശ്യമുള്ള മാസ്ക്, പി.പി.ഇ കിറ്റ് പോലുള്ള ഇനങ്ങൾ വടകര നഗരത്തിലെ മെഡിക്കൽ േഷാപ്പുകളിൽ ലഭ്യമല്ലെന്ന രേഖാമൂലവും ഫോൺ വഴിയുമുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. സർക്കാർ പരമാവധി വില നിശ്ചയിച്ചതിനാൽ മാസ്ക്, പി.പി.ഇ കിറ്റ് പോലുള്ള ഇനങ്ങൾ ചില്ലറ വിൽപനക്കായി സ്​റ്റോക്കെടുക്കുന്നില്ലെന്നും ഇതുമൂലം സാധാരണ ജനങ്ങൾ ഏറെ വിഷമിക്കുന്നതായും പരാതിയിൽ പറയുന്നു. പരിശോധനയിൽ ശരിയാ​െണന്ന് ബോധ്യപ്പെട്ടതായും സ​ൈപ്ല ഓഫിസർ അറിയിച്ചു. സർക്കാർ പട്ടികയിലുള്ള നാലുതരം മാസ്ക്കുകൾ മെഡിക്കൽ ഷോപ്പുകളിൽ വിൽപനക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഷോപ്പുകൾ, സിവിൽ സപ്ലൈസ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് പരിശോധിച്ച് പൂട്ടിക്കുകയാണെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, കെമിസ്​റ്റ്​ ആൻഡ്​ ഡ്രഗിസ്​റ്റ്​ അസോസിയേഷൻ, റീട്ടെയിൽ കെമിസ്​റ്റ്​ ഫോറം, കേരള പ്രൈവറ്റ് ഫാർമസിസ്​റ്റ്​സ് അസോസിയേഷൻ എന്നീ സംഘടനകൾ രംഗത്തുവന്നിരുന്നു. ഇതിനു പിറകെയാണ് സിവിൽ സപ്ലൈസ്​ വകുപ്പി​ൻെറ വിശദീകരണം. വിൽപന ബില്ലുകളാണ്​ പരിശോധനക്ക് ആവശ്യപ്പെട്ടത്. സാധാരണ ഉപഭോക്താക്കൾക്ക് ന്യായവിലക്ക്​ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് പരിശോധന നടത്തിയത്. അവശ്യ ഇനങ്ങൾ മനഃപൂർവം സ്​റ്റോക്കെത്തിക്കാതെ വിതരണം മുടക്കുന്നത്​ തീർത്തും കുറ്റകരമാണെന്ന് താലൂക്ക് സപ്ലൈ ഓഫിസ് വ്യക്തമാക്കി. എന്നാൽ, ലഭ്യതയില്ലാത്ത വസ്തുക്കൾ വിൽപനക്ക്​ വെക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണെന്നറിയില്ലെന്ന്​ മരുന്നുകട ഉടമകൾ പറയുന്നു. ഉടമകളെ ഭീഷണിപ്പെടുത്തുന്നതിനു പകരം ഇത്തരം വസ്തുക്കൾ സർക്കാർ നിശ്ചയിച്ച വിലക്ക് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നാണ് വ്യാപാരികൾ ഉയർത്തുന്ന വാദം.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802878</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802878</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:18:18 GMT</pubDate>
</item>
<item>
<title><![CDATA[അഴിയൂരിൽ തേങ്ങക്കൂടക്ക് തീപിടിച്ചു]]></title>
<description><![CDATA[അഴിയൂരിൽ തേങ്ങക്കൂടക്ക് തീപിടിച്ചു]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അഴിയൂരിൽ തേങ്ങക്കൂടക്ക് തീപിടിച്ചു 15,000 തേങ്ങ കത്തിനശിച്ചു ചിത്രം WED Saji 1.JPG അഴിയൂർ കോറോത്ത് റോഡിൽ കുനിയിൽ കുഞ്ഞിരാമ​ൻെറ തേങ്ങക്കൂടക്ക് തീപിടിച്ചത് അഗ്നിശമന സേന കെടുത്തുന്നു വടകര: അഴിയൂരിൽ തേങ്ങക്കൂടക്ക് തീപിടിച്ച് 15,000 തേങ്ങകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഴിയൂർ കോറോത്ത് റോഡിൽ കുനിയിൽ കുഞ്ഞിരാമ​ൻെറ വീട്ടിലെ തേങ്ങക്കൂടയാണ് കത്തിനശിച്ചത്. വടകരയിൽനിന്ന് രണ്ട് യൂനിറ്റും മാഹി ഫയർഫോഴ്സി​ൻെറ ഒരു യൂനിറ്റും സംയുക്തമായാണ് തീ കെടുത്തിയത്. തീ നിയന്ത്രണവിധേയമാക്കാൻ മൂന്നു മണിക്കൂറോളം കഠിന പ്രയത്നം വേണ്ടിവന്നു. രണ്ടുലക്ഷം രൂപയുടെ നഷ്​ടമുണ്ടായി. സ്​റ്റേഷൻ ഓഫിസർ വി.പി. ജഗദീഷി​ൻെറ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എം. ഷമേജ്, എം. ബൈജു, സുബീഷ് ‌പ്രേം, സി.സി. ജ്യോതിലാൽ, ഇ.എം. നിധിപ്രസാദ്‌, എം. അരുൺ, സുഭാഷ്, പി.സി. ധീരജ്‌ലാൽ, കെ.ബി. സുരേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802876</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802876</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:18:00 GMT</pubDate>
</item>
<item>
<title><![CDATA[പൊലീസുകാര​െൻറ വീടിനുനേരെ ബോംബേറ് അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം]]></title>
<description><![CDATA[പൊലീസുകാര​െൻറ വീടിനുനേരെ ബോംബേറ് അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പൊലീസുകാര​ൻെറ വീടിനുനേരെ ബോംബേറ് അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം വടകര: തോടന്നൂരിൽ പൊലീസുകാര​ൻെറ വീട്ടിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സി.ഐ. കെ.എസ്. സുശാന്തി​ൻെറ നേതൃത്വത്തിൽ അഞ്ച് അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. വടകര ട്രാഫിക് യൂനിറ്റിലെ പ്രദീപ​ൻെറ വീട്ടിലേക്കാണ് കഴിഞ്ഞ ആഴ്​ച പെട്രോൾ ബോംബെറിഞ്ഞത്. ട്രാഫിക് യൂനിറ്റിലേക്ക് എത്തുന്നതിന് മുമ്പ് പ്രദീപൻ മികച്ച അന്വഷണ ഉദ്യോഗസ്ഥനായിരുന്നു. നിരവധി അന്വേഷണ സംഘങ്ങളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിരുന്നു. ഈ വഴിക്കുള്ള ശത്രുതയും പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രദേശത്തെ കുറിച്ച് വ്യക്തമായ വിവരമുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ ആക്രമികൾ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു. സൈബർ സെല്ലി​ൻെറ സഹായത്തോടെയും അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്. അക്രമം പൊലീസി​ൻെറ മനോവീര്യത്തെ ബാധിക്കുമെന്നതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ പ്ര​േത്യക നിരീക്ഷണത്തിലാണ് അന്വഷണം പുരോഗമിക്കുന്നത്. കരിമ്പനപാലത്ത് പൊലീസുകാര​ൻെറ വീട്ടിലുണ്ടായ സ്ഫോടനത്തിന് പിറകെയുണ്ടായ ആക്രമണം പലവിധ അഭ്യൂഹങ്ങൾക്കും വഴി തെളിയിച്ചതിനാൽ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത്​ പൊലീസി​ൻെറ ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802874</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802874</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:17:32 GMT</pubDate>
</item>
<item>
<title><![CDATA[മലബാർ കാൻസർ സെൻററിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്​]]></title>
<description><![CDATA[മലബാർ കാൻസർ സെൻററിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്​]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മലബാർ കാൻസർ സൻെററിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്​ കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്‍ററിൽ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്​റ്റിലേക്ക്​ ഡാറ്റ എൻട്രി ഓപറേറ്ററെ ആവശ്യമുണ്ട്. ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ/ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ യോഗ്യത, ഡാറ്റ എൻട്രി ഓപറേറ്ററായി പ്രശസ്ത സ്ഥാപനത്തിൽ/ ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ള 30 വയസ്സിൽ താഴെയുള്ളവർക്ക്​ അപേക്ഷിക്കാം. ജൂൺ അഞ്ചിന്​ മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802871</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802871</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:17:11 GMT</pubDate>
</item>
<item>
<title><![CDATA[രാഷ്​ട്രീയവിവാദം; സേവാഭാരതിയുടെ കോവിഡ്​ റിലീഫ്​ ഏജൻസി പദവി റദ്ദാക്കി]]></title>
<description><![CDATA[രാഷ്​ട്രീയവിവാദം; സേവാഭാരതിയുടെ കോവിഡ്​ റിലീഫ്​ ഏജൻസി പദവി റദ്ദാക്കി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കണ്ണൂർ: കടുത്ത രാഷ്​ട്രീയവിവാദത്തെ തുടർന്ന്​ സേവാഭാരതിയുടെ കോവിഡ്​ റിലീഫ്​ ഏജൻസി പദവി റദ്ദാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ല ചെയർമാനായ ജില്ല കലക്​ടറാണ്​ സേവാഭാരതിയെ കോവിഡ്​ റിലീഫ്​ ഏജൻസിയായി പ്രഖ്യാപിച്ച്​ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്​. ഇത്​ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിയിച്ചിരുന്നു. സി.പി.എമ്മി​ൻെറ കീഴിലുള്ള സേവനവിഭാഗമായ ഐ.ആർ.പി.സി (ഇനിഷ്യേറ്റിവ്​ ഫോർ റിഹാബിലിറ്റേഷൻ ആൻഡ്​ പാലിയേറ്റിവ്​ കെയർ), മുസ്​ലിം ലീഗി​ൻെറ കീഴിലുള്ള സി.എച്ച്​ സൻെറർ തുടങ്ങിയവയാണ്​ നിലവിൽ ജില്ലയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ റിലീഫ്​ ഏജൻസിയായി പ്രവർത്തിക്കുന്ന സംഘടനകൾ. ഇതിൽ ഐ.ആർ.പി.സി, സി.എച്ച്​ സൻെറർ തുടങ്ങിയ സംഘടനകൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജില്ലയിൽ സജീവവും പൊതുസ്വീകാര്യതയുമുള്ള സംഘടനകളാണ്​​. ആർ.എസ്​.എസി​ൻെറ ദേശീയതലത്തിലുള്ള സേവനവിഭാഗമായ​ സേവാഭാരതി ജില്ലയിൽ അത്ര സജീവമല്ല. ഇതാണ്​ വിവാദത്തിനും ചർച്ചകൾക്കും​ വഴിതെളിച്ചത്​. എതിർപ്പ്​ രൂക്ഷമായതോടെ ഇത്തരവിറക്കിയ കലക്​ടർ സമ്മർദത്തിലായി. കഴിഞ്ഞ ദിവസം ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്​ പദവി റദ്ദാക്കാൻ തീരുമാനിച്ചത്​. കോവിഡ്​ പ്രതിരോധത്തിനുള്ള ആയുഷ്​ മരുന്ന്​ വിതരണത്തിന്​ സേവാഭാരതിയെ ചുമലപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ്​ വിവാദമായതിനിടയിലാണ്​ കണ്ണൂരിൽ സേവാഭാരതിക്ക്​ കോവിഡ്​ റിലീഫ്​ ഏജൻസി പദവി നൽകിയത്​.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802862</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802862</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:54 GMT</pubDate>
</item>
<item>
<title><![CDATA[ആദിവാസി ബാലികക്ക്​ പീഡനം: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ റിമാൻഡിൽ]]></title>
<description><![CDATA[ആദിവാസി ബാലികക്ക്​ പീഡനം: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ റിമാൻഡിൽ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കണ്ണൂര്‍: 14കാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച​ കേസിൽ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ പ്രതി റിമാൻഡിൽ. ഇരിട്ടി വിളക്കോട്​ സ്വദേശി വി.കെ. നിധീഷിനെയാണ്​ തലശ്ശേരി പോക്​സോ കോടതി രണ്ടാഴ്ചത്തേക്ക്​ റിമാൻഡ്​ ചെയ്​തത്​. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ മൂന്ന്​ ദിവസമായി ഒളിവിലായിരുന്ന ഇയാള്‍ ബുധനാഴ്​ച രാവിലെ പേരാവൂർ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു​. മേയ് ​20നാണ്​ പെണ്‍കുട്ടിയുടെ പിതാവ്​ പേരാവൂർ പൊലീസ് സ്​റ്റേഷനിലെത്തി സംഭവത്തിൽ പരാതി നല്‍കുന്നത്. വീടിനുപിന്നിലെ തോട്ടില്‍നിന്നു തുണികഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിധീഷ് തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി പീഡി​പ്പിച്ചെന്നാണ്​ പരാതി. കുട്ടിയെ പീഡിപ്പിച്ച്‌ മടങ്ങിപ്പോകുന്ന പ്രതിയെ പ്രദേശവാസിയാണ് കണ്ടത്. തുടർന്ന്​ ഇയാൾ വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. പെൺകുട്ടിയുടെ പിതാവി​‍ൻെറ പരാതിയില്‍ പോക്‌സോ, എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്താണ്​ പൊലീസ് കേസെടുത്തത്​. മെഡിക്കല്‍ പരിശോധനയില്‍, കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതിക്ക്​ സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന്​ ഡി.വൈ.എഫ്​.ഐ ജില്ല സെക്രട്ടറിയേറ്റ്​ വാർത്തക്കുറിപ്പിൽ അറിയിച്ചു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802861</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802861</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:46 GMT</pubDate>
</item>
<item>
<title><![CDATA[കുഞ്ഞികൃഷ്ണൻ]]></title>
<description><![CDATA[കുഞ്ഞികൃഷ്ണൻ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മമ്പറം: കീഴത്തൂർ പാറോളി ക്ഷേത്രത്തിനു സമീപം കൊളപ്രത്ത് വീട്ടിൽ കെ.പി. (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രമോദ് (ടെയ്​ലർ, ആക്​ടിവ്, മമ്പറം), വിനോദൻ (ടെയ്​ലർ, ആക്​ടിവ്, പെരളശ്ശേരി), പ്രിയ (അധ്യാപിക, മദ്​റസ എൽ.പി സ്കൂൾ). മരുമക്കൾ: ഷൈമ (മണൽ), ലതീഷ് (കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ,) സജിന (കീഴത്തൂർ എൽ.പി സ്കൂൾ). സഹോദരങ്ങൾ: പാർവതി, പരേതയായ നാണി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802857</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802857</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:24 GMT</pubDate>
</item>
<item>
<title><![CDATA[ബാലൻ]]></title>
<description><![CDATA[ബാലൻ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ശ്രീകണ്ഠപുരം: ചെങ്ങളായി അരിമ്പ്രയിലെ മടക്കുടിയൻ (87) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം അരിമ്പ്ര വാർഡ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: സുഷമ, അശോകൻ (മിൽമ മലബാർ ഡെയറി, മടമ്പം) ദിനേശൻ, രാജീവൻ. മരുമക്കൾ: അജിത (നരിക്കോട്), പരേതനായ കുമാരൻ (ഡി.ഇ.ഒ സൂപ്രണ്ട്, തളിപ്പറമ്പ്). സഹോദരി: കാർത്യായനി (കടൂർ). ഫോട്ടോ: SKPM death Balan ദാമോദര മാരാർ വിളയാങ്കോട്: ചിറ്റന്നൂരിലെ വലിയ വീട്ടില്‍ ദാമോദര മാരാർ (76) നിര്യാതനായി. ദീർഘകാലം വിളയാങ്കോട്ട്​ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: രുക്​മിണി. മക്കള്‍: നിഷ, നിഖില. മരുമക്കൾ: മണി (നെരുവമ്പ്രം), സന്തോഷ് (കാലിക്കടവ്). സഹോദരങ്ങള്‍: ബാലന്‍, ദേവകി, കമലാക്ഷി, പ്രഭാകരന്‍, ചന്ദ്രിക. അലി തളിപ്പറമ്പ്: കുണ്ടാംകുഴിയിലെ പാറപ്പുറത്ത് അലി (60) നിര്യാതനായി. പരേതരായ കാനത്തിൽ അബ്​ദുല്ല- പാറപ്പുറത്ത് മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: അലീമ (വട്ട്യേര). മകൻ: അജ്നാസ് (വിദ്യാർഥി). സഹോദരങ്ങൾ: ആമിന, ഫാത്തിമ, സൈനബ, നഫീസ, സാഹിദ, ആയിഷ, മൈമൂനത്ത്, റഹ്മത്ത്, ശരീഫ്, മറിയം. ഖദീജ ഹജ്ജുമ്മ തളിപ്പറമ്പ്​: മുസ്‌ലിം ലീഗ് നേതാവായിരുന്ന പരേതനായ കെ.വി. മുഹമ്മദ് കുഞ്ഞി മാസ്​റ്ററുടെ സഹോദരി മന്ന മഖാമിന് സമീപം ശിഫയിൽ കെ.വി. ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: കെ.വി. അബൂബക്കർ ഹാജി (തളിപ്പറമ്പ്​ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്‍റ്​), കുഞ്ഞാത്തു, റാബിയ, പരേതരായ നഫീസ ഹജ്ജുമ്മ, ആമിന, സൈനബ ഹജ്ജുമ്മ, മറിയം, മുസ്തഫ ഹാജി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802856</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802856</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:16 GMT</pubDate>
</item>
<item>
<title><![CDATA[അബ്​ദുൽ റഷീദ്]]></title>
<description><![CDATA[അബ്​ദുൽ റഷീദ്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>പടം -obit abdul rasheed puthiyatheru പുതിയതെരു: നീരൊഴുക്കുംചാലിനടുത്ത് ആയിഷാസിൽ താമസിക്കുന്ന തോലിച്ചി (67) നിര്യാതനായി. പരേതരായ അബ്​ദുറഹീം- ആത്തിക്ക ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ബശീറ, പരേതയായ ആയിഷബി. മക്കൾ: അജ്മൽ (ദുബൈ), സോഫിയ, റിഷാൽ, രേഷ്മ. മരുമക്കൾ: ഖൈസ്, സമീർ (ഇരുവരും ദുബൈ). സഹോദരങ്ങൾ: മുഹമ്മദലി, മുനീർ, റുഖിയ, ഖൗലത്ത്, സഫിയത്ത്, കുഞ്ഞാമി. ----------------------------------------- പടം -obit payyat saradha ശാരദ കാഞ്ഞിരോട്: കൊളത്തുവയൽ പരേതനായ ഏർപോക്കിൽ കൃഷ്ണ‍​ൻെറ ഭാര്യ പായ്യാട്ട് ശാരദ (85) നിര്യാതയായി. മക്കൾ: ശ്രീമതി, അശോകൻ, ലത, ജലജൻ, ശ്രീജ, സുരേഷ് (കാഞ്ഞിരോട് സർവിസ് സഹകരണ ബാങ്ക്), ശ്രീമ, രതീഷ്, ശ്രീന. മരുമക്കൾ: സജീവൻ (കോയ്യോട്), വത്സൻ (മാമ്പ), റീന, പ്രിയ, പ്രജിത, പരേതനായ വിജയൻ.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802854</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802854</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:05 GMT</pubDate>
</item>
<item>
<title><![CDATA[അയ്യൂബ് ഹാജി]]></title>
<description><![CDATA[അയ്യൂബ് ഹാജി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ഇരിക്കൂർ: എസ്.ആർ ഹോസ്പിറ്റലിനു സമീപം ഫാത്തിമ മൻസിലിൽ താമസിക്കുന്ന സി.വി. (72) നിര്യാതനായി. ഭാര്യ: കീത്തടത്ത് ഫാത്തിമ. മക്കൾ: അഫ്സൽ, ഫസ്ബീന, ഫസീഹ്, ഫായിസ് (എല്ലാവരും ഒമാൻ), ഫാസിൽ, ഫഹീം (സ്കൈലോൺ ഇരിക്കൂർ). മരുമക്കൾ: അശ്റഫ് (ഒമാൻ), ഇൻസിയ, അസീറ, ഫാത്തിമ (എല്ലാവരും കണ്ണൂർ), ശഹ്സാന, നബീല (ഇരിക്കൂർ). സഹോദരങ്ങൾ: റസാഖ് (കോഴിക്കോട്), നാസർ (കണ്ണൂർ), ശുഹൈബ്, ആബിദ, സെമിയ, പരേതരായ അഷ്റഫ്, മറിയുമ്മ, സഫൂറ. obit ayyoob haji 72 irikkur</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802853</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802853</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:15:04 GMT</pubDate>
</item>
<item>
<title><![CDATA[ദേവസാഗര്‍]]></title>
<description><![CDATA[ദേവസാഗര്‍]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ചെറുപുഴ: മച്ചിയിലെ നെരിച്ചന്‍ സജിത്തിൻെറയും പ്രസീനയുടെയും മകന്‍ (എട്ട്​) നിര്യാതനായി. സഹോദരി: ദേവനിലാനി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802852</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802852</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:55 GMT</pubDate>
</item>
<item>
<title><![CDATA[കുഞ്ഞമ്പു]]></title>
<description><![CDATA[കുഞ്ഞമ്പു]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഹോട്ടൽ വ്യാപാരി നീലായിയിലെ കെ.എം. (കവിത -65) നിര്യാതനായി. ഭാര്യ: സി. രാധ. മക്കൾ: ശ്രുജേഷ് (കൊളംബിയ), റിജേഷ് (മിലിറ്ററി), അഭിൻ. സഹോദരങ്ങൾ: നാരായണി, ജാനകി, മാധവിക്കുഞ്ഞി, സുകുമാരൻ, പരേതനായ കുഞ്ഞിക്കണ്ണൻ. kunjambu -vijayan sargam</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802851</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802851</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:45 GMT</pubDate>
</item>
<item>
<title><![CDATA[കെ.എം. അബ്​ദുറഹ്മാൻ]]></title>
<description><![CDATA[കെ.എം. അബ്​ദുറഹ്മാൻ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അബ്​ദുറഹ്മാൻ കാസർകോട്​: മുബാറക് ടെക്​സ്​റ്റൈൽസിന് സമീപം വാച്ച് കച്ചവടം നടത്തിയിരുന്ന ചൂരി സ്വദേശിയും മുട്ടത്തോടിയിൽ താമസക്കാരനുമായ (72) നിര്യാതനായി. മുക്രി മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. സഹോദരങ്ങൾ: റുഖിയ തുരുത്തി, മറിയംബി നായന്മാർമൂല, പരേതനായ അഹമ്മദ് നായന്മാർമൂല, അബ്​ദുല്ല, ആയിഷ ചൂരി, സുഹ്റ മുട്ടത്തോടി. പടം Obit ksd KM Aboobakkar</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802849</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802849</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:24 GMT</pubDate>
</item>
<item>
<title><![CDATA[അബ്ദുല്ല ഹാജി]]></title>
<description><![CDATA[അബ്ദുല്ല ഹാജി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അബ്​ദുല്ല ഹാജി പാണലം: കാസർകോട് എം.ജി റോഡിൽ എ.കെ ​േട്രഡേഴ്​സിന് മുന്നിൽ വർഷങ്ങളായി വഴിയോരക്കച്ചവടം നടത്തിവന്നിരുന്ന പാണലത്തെ എടിച്ചേരി അബ്​ദുല്ല ഹാജി (ബടുവൻകുഞ്ഞി- 65) നിര്യാതനായി. പരേതരായ എടിച്ചേരി അബ്​ദുൽ ഖാദറിൻെറയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ആഷിഖ്, അഹ്മദ് സിനാൻ (ഇരുവരും ദുബൈ), നസീമ, ഷമീമ, അൻഷിഫ, അസ്മീന, ഫാത്തിമ, ഷൈമ (വിദ്യാർഥി). മരുമക്കൾ: മുഹമ്മദ് കോളിക്കടവ്, യൂസഫ്, റഊഫ് അറന്തോട്, സവാദ് കുന്നിൽ, ശബീർ കല്ലക്കട്ട, അനീസ. സഹോദരങ്ങൾ: അഹ്മദ് എടിച്ചേരി, റാബിയ ചെർക്കള. Obit ksd abdulla haji</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802848</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802848</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:21 GMT</pubDate>
</item>
<item>
<title><![CDATA[അബ്ദുൽ റഹ്മാൻ]]></title>
<description><![CDATA[അബ്ദുൽ റഹ്മാൻ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അബ്​ദുൽ റഹ്മാൻ മുളിയാർ: മല്ലം അട്ടപറമ്പിലെ അബ്​ദുൽ റഹ്മാൻ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: താഹിറ, ശിഹാബ്, ഇഖ്ബാൽ, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി, നജ്മുന്നിസ, പരേതയായ ബീഫാത്തിമ. മരുമക്കൾ: മൊയ്തു എടനീർ, മൊയ്തു പെർള, മാഹിൻ തളങ്കര, നിസാർ മുഗാരിത്തോട്ടം, നസീറ ബദിയടുക്ക, സഫിയ പുണ്ടൂർ, ശാമില ആദൂർ. സഹോദരങ്ങൾ: ആയിശ, പരേതരായ സുലൈമാൻ, അബ്​ദുല്ല കുഞ്ഞി, ദൈനബി, മറിയമ്മ, ഖദീജ. obit ksd Abdurahiman</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802847</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802847</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:13 GMT</pubDate>
</item>
<item>
<title><![CDATA[മൂസ ഹാജി]]></title>
<description><![CDATA[മൂസ ഹാജി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>മൂസഹാജി പുത്തിഗെ: മുണ്ട്യത്തട്ക്ക പള്ളം മൂസഹാജി കല്ലച്ചേരി (100) നിര്യാതനായി. ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അബ്​ദുല്ല, ആയിഷ ഹജ്ജുമ്മ, ഖദീജ, ആസിയ, സഫിയ. മരുമക്കൾ: സുഹ്‌റ, ജമീല, ഇബ്രാഹീം ഹാജി അടുക്കം, പള്ളിക്കുഞ്ഞി, അസൈനാർ, അബൂബക്കർ ഹാജി. obit ksd moosa haji kallachery</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802846</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802846</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:13:04 GMT</pubDate>
</item>
<item>
<title><![CDATA[അബ്ദുല്‍നാസര്‍]]></title>
<description><![CDATA[അബ്ദുല്‍നാസര്‍]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>അബ്​ദുൽ നാസര്‍ കാസർകോട്: തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ അബ്​ദുല്‍ നാസര്‍ (51) നിര്യാതനായി. താലൂക്ക് ഓഫിസിന് സമീപത്തെ ഷാന്‍ ഹോട്ടല്‍ (പഴയ പാര്‍ക്കര്‍ ഹോട്ടല്‍) ഉടമയാണ്. തായലങ്ങാടിയിലെ പൊതുപരിപാടികളിലെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. യഫാ തായലങ്ങാടിയുടെയും കെ.എല്‍ 14 റൈഡേഴ്‌സ് ക്ലബി​​ൻെറയും സജീവ പ്രവര്‍ത്തകനായിരുന്നു. പഴയ ബസ്​സ്​റ്റാൻഡിന്​ സമീപം ദീര്‍ഘകാലം സ്വീറ്റ് സെൻര്‍ എന്ന ബേക്കറി കച്ചവടം നടത്തിയിരുന്ന ടി. മുഹമ്മദ് എന്ന കുട്രുച്ചയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: ആയിഷ നിദ, മുഹമ്മദ് ഫസ്സ, അഹമദ് റിസ്‌വാന്‍. സഹോദരങ്ങള്‍: നസീമ, പരേതയായ ഷംസാദ്. obit ksd abdunasar</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802843</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802843</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:12:42 GMT</pubDate>
</item>
<item>
<title><![CDATA[ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്​ 17 കിലോ കഞ്ചാവ് കണ്ടെടുത്തു]]></title>
<description><![CDATA[ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്​ 17 കിലോ കഞ്ചാവ് കണ്ടെടുത്തു]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>നരിക്കുനി: ആൾതാമസമില്ലാത്ത വീട്ടിൽനിന്നും കൊടുവള്ളി പൊലിസ് കണ്ടെടുത്തത് 17.400 കിലോഗ്രാം കഞ്ചാവ്. മടവൂർ റോഡിലെ പുത്തലത്തെ വീട്ടിൽനിന്നാണ് ഇത്രയേറെ കഞ്ചാവ് കണ്ടെടുത്തത്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമസ്ഥൻ പറമ്പിൽ ജോലി എടുക്കാൻ വന്നപ്പോഴാണ് വീടി‍ൻെറ ചായ്പ്പിൽ ഒരു ചാക്ക് കെട്ടിവെച്ച നിലയിൽ കണ്ടത്. ഗൃഹനാഥൻ ഉടനെ റൂറൽ എസ്.പി ഡോ. ശ്രീനിവാസനെ വിവരമറിയിക്കുകയും അദ്ദേഹത്തി​ൻെറ നിർദേശാനുസരണം ഉച്ചക്ക്​ രണ്ടരയോടെ കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ ടി. ദാമോദര​ൻെറ നേതൃത്വത്തിൽ വീട്ടിലെത്തി ചാക്ക് പരിശോധിക്കുകയായിരുന്നു. എട്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. എസ്.ഐ.മാരായ വിജേഷ്, രഘുനാഥ്, എ.എസ്.ഐ സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്​ദുൾ റഷീദ്, സി.പി.ഒ അജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സി.ഐ അറിയിച്ചു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/-17--802835</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/-17--802835</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:11:35 GMT</pubDate>
</item>
<item>
<title><![CDATA[ലക്ഷദ്വീപ്​: ഫാഷിസ്​റ്റ്​ നീക്കം അവസാനിപ്പിക്കണം -ഐ.എൻ.എൽ]]></title>
<description><![CDATA[ലക്ഷദ്വീപ്​: ഫാഷിസ്​റ്റ്​ നീക്കം അവസാനിപ്പിക്കണം -ഐ.എൻ.എൽ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോഴിക്കോട്​: ലക്ഷദ്വീപിനെ ലക്ഷ്യംവെച്ചുള്ള ഫാഷിസ്​റ്റ്​ നീക്കം അവസാനിപ്പിക്കണമെന്ന്​ ഐ.എൻ.എൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുപ്രസിദ്ധനായ ദ്വീപ് അഡ്മിനിസ്​റ്റേറ്റർ പ്രഫുൽ ഖോദ പട്ടേലി​‍ൻെറ കാവിവത്​കൃത ഭരണപരിഷ്കാരം അത്യന്തം അപലപനീയമാണ്. അദ്ദേഹത്ത തിരിച്ചുവിളിച്ചു ദ്വീപ്സമൂഹത്തി​‍ൻെറ ഭീതിയകറ്റണമെന്ന്​ ജില്ല പ്രസിഡൻറ്​ ബഷീർ ബഡേരിയും ജനറൽ സെക്രട്ടറി ഷർമദ്​ഖാനും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802834</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802834</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:11:27 GMT</pubDate>
</item>
<item>
<title><![CDATA[അഡ്വ. വർക്കി പൈകട നിര്യാതനായി]]></title>
<description><![CDATA[അഡ്വ. വർക്കി പൈകട നിര്യാതനായി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോഴിക്കോട്: മലബാറിലെ പ്രമുഖ അഭിഭാഷകൻ വർക്കി പൈകട (96) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ കോൺവൻെറ്​ റോഡിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന്‌ മാവൂർ ക്രിസ്‌തുരാജ പള്ളിസെമിത്തേരിയിൽ. കലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡൻറും പബ്ലിക്‌ പ്രോസിക്യൂട്ടറുമായിരുന്നു. കാലിക്കറ്റ്​ കോസ്‌മോപൊളിറ്റൻ ക്ലബ് പ്രസിഡൻറായിരുന്നു. പാലായിലെ പൈകട കുടുംബാംഗമാണ്‌. തിരുച്ചിറപ്പള്ളി സൻെറ്​ ജോസഫ്സ്‌ കോളജിൽനിന്ന്‌ എം.എയും മദ്രാസ് ലോ കോളജിൽനിന്ന് നിയമബിരുദവും നേടി. 1956ൽ കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചു. അഡ്വ. കേരളവർമയുടെ ജൂനിയറായി തുടക്കം. പി.കെ. ലക്ഷ്​മണ അയ്യരുടെ കൂടെ സിവിലിലും കുഞ്ഞിരാമ മേനോ​‍ൻെറ കൂടെ ക്രിമിനലിലും പരിശീലിച്ചു. കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ പി.ജെ. ജോസഫ് കൈനടിയുടെ സഹോദരി പരേതയായ അമ്മിണിയാണ് ഭാര്യ. മക്കൾ: ഡോ. എലിസബത്ത് (ഗീത), ടെസ്സി. മരുമക്കൾ: ഡോ. ബാബു ജോർജ്‌ വെള്ളാപ്പള്ളി (എടത്വാ), ടോണി കുരുവിള ആനത്താനം (കാഞ്ഞിരപ്പള്ളി). പടം adv varkey paikada ക​ൽ​മാ​ബി കോ​ഴി​ക്കോ​ട്: പ​രേ​ത​നാ​യ ആ​ലി​ക്കോ​യ​യു​ടെ ഭാ​ര്യ കോ​യ​പ​റ​മ്പ് ക​മ്മു​ക്ക​ക​ത്ത് ക​ൽ​മാ​ബി (79) ത​ട​മ്പാ​ട്ടുതാ​ഴ​ത്ത് സ​ഹോ​ദ​ര​​ൻെറ വീ​ട്ടി​ൽ നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. കു​ഞ്ഞി, അ​ബു, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്​ കോ​യ, മാ​മു​ക്കോ​യ, ബീ​രാ​ൻ​കോ​യ, സൈ​ന​ബി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802832</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802832</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:11:02 GMT</pubDate>
</item>
<item>
<title><![CDATA[കുഞ്ഞിപ്പാത്തുമ്മ]]></title>
<description><![CDATA[കുഞ്ഞിപ്പാത്തുമ്മ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ചേന്ദമംഗലൂർ: പരേതനായ പെരുവമ്പറമ്പത്ത് എ.എം. ചെറിയ മുഹമ്മദി​‍ൻെറ ഭാര്യ (97) നിര്യാതയായി. മക്കൾ: എ.എം. അബ്​ദുസ്സലാം (റിട്ട. പ്രഫസർ, പി.എസ്​.എം.ഒ കോളജ്, തിരൂരങ്ങാടി), എ.എം. അബ്​ദുറഹ്മാൻ, ആയിഷ, ഇയ്യാത്തുമ്മ, ജമീല ടീച്ചർ, സൽമത്ത് ടീച്ചർ, സുഹ്‌റ ടീച്ചർ, ശരീഫ, ബുഷ്റ. മരുമക്കൾ: കുഞ്ഞോലൻകുട്ടി ഹാജി (കുനിയിൽ), മൂസക്കുട്ടിഹാജി (കള്ളൻതോട്), കുഞ്ഞിമുഹമ്മദ് (കൂടത്തായി), അഹമ്മദ്കുട്ടി പാഴൂർ (റിട്ട. ഹെഡ്​ ക്ലർക്ക്​ പി.ഡബ്ല്യൂ.ഡി), അബ്​ദുറഹീം (ഉഗ്രപുരം), അബ്​ദുല്ല ഊരാളി (കൊടിയത്തൂർ), ആലി (വെള്ളലശ്ശേരി), സുഹ്‌റ (മഞ്ചേരി), റസിയ (കിനാലൂർ).</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/news-802831</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/news-802831</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:10:59 GMT</pubDate>
</item>
<item>
<title><![CDATA[cld 100]]></title>
<description><![CDATA[cld 100]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ലളിത പാറോപ്പടി: പരേതനായ പാച്ചാക്കിൽ കളരിത്തോട്ടത്തിൽ സഹദേവൻെറ (റിട്ട. സെയിൽസ്​ ടാക്​സ്​ ഡെപ്യൂട്ടി കമീഷണർ) ഭാര്യ പി. ലളിത (84) നിര്യാതയായി. മക്കൾ: മനോജ്​ (ബിസിനസ്​), ഷീബ. മരുമക്കൾ: ഏറമ്പള്ളി ശിവദാസ്​, പുന്നത്ത്​ ഷീറ.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/cld-100-802825</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/cld-100-802825</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:10:05 GMT</pubDate>
</item>
<item>
<title><![CDATA[ബ്ലാക്ക് ഫംഗസ് : രണ്ട് പേർക്ക് രോഗം ഭേദമായി; ജില്ലയിൽ 23 പേർ ചികിത്സയിൽ]]></title>
<description><![CDATA[ബ്ലാക്ക് ഫംഗസ് : രണ്ട് പേർക്ക് രോഗം ഭേദമായി; ജില്ലയിൽ 23 പേർ ചികിത്സയിൽ]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ( മ്യൂകർ മൈ കോസിസ്) ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ രണ്ടു പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. മറ്റ് രണ്ടു പേർക്ക് രോഗമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. നാലുപേരും കോഴിക്കോട് സ്വദേശികളാണ്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധയല്ലെന്ന് വ്യക്തമായത്. അഡ്മിറ്റായ ഉടൻ രോഗികൾക്ക് ബ്ലാക്ക് ഫംഗസിന് എതിരായ മരുന്ന് നൽകും. മരണ നിരക്ക് കുറക്കുന്നതിനു വേണ്ടിയാണിത്. അതിനു ശേഷം നേസൽ എൻഡോസ്കോപ്പി പരിശോധന നടത്തും. അതിന്‍റെ ഫലം വന്ന ശേഷമാണ് പിന്നീട് മരുന്നു നൽകുക. നേസൽ എൻഡോസ്കോപ്പിയിൽ ഒരാൾക്ക് സൈനസൈറ്റിസ് ആണെന്നു തിരിച്ചറിഞ്ഞു. മറ്റേയാൾക്ക് രോഗം കണ്ടെത്താനായില്ല. വീണ്ടും ബയോപ്​സി ചെയ്തപ്പോൾ ഇയാൾക്ക് അർബുദം ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ ബ്ലാക്ക് ഫംഗസ് ചികിത്സ വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ബംഗളൂരുവിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ കോട്ടയം സ്വദേശിയും മെയ്ത്രയിൽ നിന്ന് മരുന്നില്ലാത്തതിനാൽ എത്തിയ ആളുമാണ് പുതുതായി ചികിത്സ തേടിയതെന്ന് ഇ.എൻ.ടി വിഭാഗം പ്രഫ. ഡോ. കെ.പി. സുനിൽ കുമാർ പറഞ്ഞു. 18 പേരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിന് ചികിത്സയിലുള്ളത്. രണ്ട് പേർക്ക് ശസ്ത്രക്രിയയും നടന്നു. മൂക്കിന് സമീപത്തെ പഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നത്. ഇതോടെ ജില്ലയിൽ 23 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആം ഫോടെറിസിൻ എന്ന മരുന്ന് കൊച്ചിയിൽ എത്തിയിട്ടുണ്ട്. 50 വയൽ ഇന്ന് ആശുപത്രിയിൽ എത്തുമെന്നും ആംഫോടെറിസിൻ എന്ന മരുന്ന് സ്‌റ്റോക്ക് ഉണ്ടെന്നും ഡോക്ടർ പറഞ്ഞു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/-23--802809</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/-23--802809</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:07:47 GMT</pubDate>
</item>
<item>
<title><![CDATA[ട്രെയിനിൽ 98 കുപ്പി വിദേശ മദ്യം പിടികൂടി]]></title>
<description><![CDATA[ട്രെയിനിൽ 98 കുപ്പി വിദേശ മദ്യം പിടികൂടി]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>കോഴിക്കോട്: ലോക്​ഡൗണിൽ ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കരിഞ്ചന്തയില്‍ വില്‍പനക്ക്​ ട്രെയിനില്‍ കടത്തിയ 98 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം എത്തിച്ചവരെ കണ്ടെത്തിയില്ലെന്നും എക്‌സൈസിന് കൈമാറിയെന്നും റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) അറിയിച്ചു. ബുധനാഴ്​ച പുലര്‍ച്ചെ ഐലൻറ്​ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍നിന്നാണ് പിടികൂടിയത്. പാലക്കാടിനും ഒറ്റപ്പാലത്തിനുമിടയില്‍ പരിശോധന നടത്തവെയാണ് ശ്രദ്ധയില്‍പെടുന്നത്. സീറ്റിനടിയില്‍ ചാക്കിലും ബാഗിലും സൂക്ഷിച്ച നിലയില്‍ ഒരു ലിറ്ററി​ൻെറ ബോട്ടിലുകളായിരുന്നു. കര്‍ണാടക നിര്‍മിതമായ ഓള്‍ഡ് മിറല്‍ ബ്രാന്‍ഡിലുള്ളതാണിവ. കര്‍ണാടകയില്‍ 387 രൂപ വിലയുള്ള ഇതിന്​ കേരളത്തില്‍ 800 രൂപയിലേറെയാണ്​. 2000 രൂപ വരെ ഒരു ലിറ്റര്‍ മദ്യത്തിന് ഈടാക്കുന്നുണ്ടെന്ന് ആർ.പി.എഫ്​ പറഞ്ഞു. ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ ജിതിന്‍ പി. രാജി‍ൻെറ നേതൃത്വത്തില്‍ കോഴിക്കോട് ആർ.പി.എഫ് ഉദ്യോഗസ്ഥരായ ഡി.കെ. ജയചന്ദ്രൻ, ധന്യന്‍ എന്നിവരാണ് മദ്യം പിടികൂടിയത്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/-98--802808</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/-98--802808</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:07:39 GMT</pubDate>
</item>
<item>
<title><![CDATA[ലക്ഷദ്വീപ്: കസ്​റ്റഡിയിലെടുത്ത കുട്ടികളെ  വിട്ടയക്കണം -ടീൻ പാർലമെൻറ്​]]></title>
<description><![CDATA[ലക്ഷദ്വീപ്: കസ്​റ്റഡിയിലെടുത്ത കുട്ടികളെ  വിട്ടയക്കണം -ടീൻ പാർലമെൻറ്​]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ലക്ഷദ്വീപ്: കസ്​റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കണം -ടീൻ പാർലമൻെറ്​ കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളെ നവമാധ്യമങ്ങളിൽ പരാമർശിച്ചതി​‍ൻെറ പേരിൽ പൊലീസ് കസ്​റ്റഡിയിലെടുത്ത കുട്ടികളെ ഉടൻ വിട്ടയക്കണമെന്ന് ജില്ല ടീൻ പാർലമൻെറ്​ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പ്രതികരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല ക്യാപ്റ്റൻ തമന്ന റോസ് അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ ബഹ്ജ ഉമർ പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടി ഏരിയ ക്യാപ്റ്റൻ മുഹമ്മദ് സൻജീദ്, പാലേരി ഏരിയ ക്യാപ്റ്റൻ ആദം മുഹമ്മദ്‌, അമാന ഫിദ എന്നിവർ സംസാരിച്ചു. മുഹമ്മദ് അൽത്താഫ് കൊടിയത്തൂർ സ്വാഗതം പറഞ്ഞു. ദ്വീപ് സമൂഹത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം കോഴിക്കോട്: ലക്ഷദ്വീപിനെ തകർക്കാനുള്ള മോദി സർക്കാറി​‍ൻെറ നീക്കത്തിനെതിരെ ദ്വീപ് സമൂഹം നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വെൽഫെയർ പാർട്ടി പ്രക്ഷോഭ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി ഉദ്​ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ ടി.കെ. മാധവൻ, ഇ.പി. അൻവർ സാദത്ത്, എ.പി. വേലായുധൻ, ബി.വി. ലത്തീഫ്, പി.സി. മുഹമ്മദ് കുട്ടി, ചന്ദ്രൻ കല്ലുരുട്ടി, ചന്ദ്രിക കൊയിലാണ്ടി, മുസ്തഫ പാലാഴി, സുബൈദ കക്കോടി എന്നിവർ നേതൃത്വം നൽകി.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802807</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802807</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:07:24 GMT</pubDate>
</item>
<item>
<title><![CDATA[വൈദ്യുതി മുടക്കം 28-05-2021 ( വെള്ളി)]]></title>
<description><![CDATA[വൈദ്യുതി മുടക്കം 28-05-2021 ( വെള്ളി)]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>വൈദ്യുതി മുടക്കം 28-05-2021 ( വെള്ളി) വെള്ളിയാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം7.00- 3.00ചാലിക്കര, കായൽമുക്ക്, നൊച്ചാട്, പാറച്ചുവട്ടിൽ, മലാപ്പൊയിൽ, ചാത്തോത്ത് താഴ, നൊച്ചാട് ഹെൽത്ത്​ സൻെറർ, നാഗംപാറ, പൊയിലോംചാൽ, കൊടപ്പടി, എടത്തുംകുന്ന്, കായൽവട്ടം, മുറ്റത്തെപ്ലാവ്, വട്ടിപ്പന, അനന്തൻകണ്ടി, വള്ളിയോത്ത്, ആനപ്പാറ.7.30 - 2.00കിയ്യൂർ, ചന്ദ്രോത്ത്, പയന്തോങ്ങ്, കല്ലാച്ചി ടൗൺ, വാണിയൂർ8.00 - 2.00കുളക്കണ്ടം, കല്ലാട്ടിപള്ളി, മുണ്ടതടം, ഉമ്മത്തൂർ, പുന്നക്കൽ പീടിക, താനിയേറ്റി മുക്ക്, ചെറ്റക്കണ്ടി, പാറക്കടവ്, പൊന്നങ്കോട്.9.00- 3.00കള്ളങ്ങാടി, ബാലബോധിനി, കോളിയോട്മല, വെസ്​റ്റ്​ കല്ലായി, മണന്തല.11.00 - 2.00 വാണിമേൽ, തൂണേരിമുക്ക്.വൈദ്യുതി നിയന്ത്രണം മേപ്പയൂർ സബ്സ്​റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട്​ നാലുവരെ മേപ്പയൂർ, മേലടി, തിക്കോടി എന്നീ സെക്​ഷൻ ഓഫിസുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് പൂർണമായും മൂടാടി സെക്​ഷൻ ഓഫിസിന്​ കീഴിലുള്ള ഉപഭോക്താക്കൾക്ക് ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.*220 കെ.വി ലൈനിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 27 മുതൽ 30 വരെ രാവിലെ എട്ടു മുതൽ അഞ്ചുവരെ കുറ്റ്യാടി, നാദാപുരം, ചക്കിട്ടപാറ, ഓർക്കാട്ടേരി, വടകര സബ് സ്​റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ സെക്​ഷനുകളിലും അരമണിക്കൂർ ഇടവിട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/-28-05-2021--802806</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/-28-05-2021--802806</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:07:15 GMT</pubDate>
</item>
<item>
<title><![CDATA[ജപ്പാൻ കുടിവെള്ള പദ്ധതി  വാൽവ് മാറ്റി; ഇന്നുമുതൽ വെള്ളം കിട്ടിത്തുടങ്ങും]]></title>
<description><![CDATA[ജപ്പാൻ കുടിവെള്ള പദ്ധതി  വാൽവ് മാറ്റി; ഇന്നുമുതൽ വെള്ളം കിട്ടിത്തുടങ്ങും]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>p3 ചേളന്നൂർ: ചൊവ്വാഴ്ച മുതൽ നിലച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വാൽവ് മാറ്റിവെച്ചു. കുമാരസ്വാമി - ചെലപ്രം റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുെട പ്രധാന ലൈനിനോട് ചേർന്ന സ്കവർ പോയൻറി‍ൻെറ വാൽവ് പൂർണമായും തകർന്നതിനാലാണ് വെള്ളം വിതരണം നിലച്ചത്. ചൊവ്വാഴ്ച മുതൽ രാവുംപകലും നീണ്ട പ്രവൃത്തികൾ നടത്തിയാണ്​ അവസാനഘട്ടത്തിലെത്തിയത്​. വ്യാഴാഴ്​ച രാവിലെമുതൽ താഴ്​ന്ന ഭാഗങ്ങളിൽ വെള്ളം കിട്ടിത്തുടങ്ങും. വാൽവി‍ൻെറ ഷട്ടർ തകർന്നതിനാൽ ബുധനാഴ്ച രാവിലെ പുതിയ വാൽവ് ഉറപ്പിച്ചു. പെരുവണ്ണാമൂഴിയിൽ നിന്നുള്ള പമ്പിങ് നിർത്തിയശേഷം ലൈനിലെ വെള്ളം പുറത്തേക്ക് ഒഴിവാക്കിയാണ് അറ്റകുറ്റപണി ജല അതോറിറ്റി തുടങ്ങിയത്. 1800 എം.എം വ്യാസമുളള മൈൽഡ് സ്​റ്റീൽ പൈപ്പിൽ 58 കിലോമീറ്റർ ദൂരത്തിലാണ് വെള്ളം വരുന്നത്. രണ്ടു ദിവസമായി കോഴിക്കോട് കോർപറേഷനിലും, ബാലുശ്ശേരി, നന്മണ്ട കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ജല അതോറിറ്റി ചീഫ് എൻജിനീയർ ബി. ഷാജഹാൻ, സൂപ്രണ്ടിങ് എൻജിനീയർ ടി.പി. ഇന്ദുലേഖ എക്സിക്യൂട്ടിവ് എൻജിനീയർ പി. ജമാൽ, അസിസ്​റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എൻ.എസ്. ബിജു എന്നിവർ ബുധനാഴ്ച രാവിലെ കുമാരസ്വാമിയിലെത്തി പ്രവൃത്തിയുടെ പുരോഗതി അവലോകനം ചെയ്തു.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802805</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802805</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Thu, 27 May 2021 00:07:05 GMT</pubDate>
</item>
<item>
<title><![CDATA[ജില്ലയില്‍ ടി.പി.ആറും രോഗികളുടെ എണ്ണവും താഴേക്ക്]]></title>
<description><![CDATA[ജില്ലയില്‍ ടി.പി.ആറും രോഗികളുടെ എണ്ണവും താഴേക്ക്]]></description>
<image><![CDATA[https://www.madhyamam.com/images/placeholder.jpg]]></image>
<content:encoded><![CDATA[<figure> <img src='https://www.madhyamam.com/images/placeholder.jpg'/></figure><div class='agency_feed'>ജില്ലയില്‍ ടി.പി.ആറും രോഗികളുടെ എണ്ണവും താഴേക്ക് 1817 പേര്‍ക്ക് കൂടി പോസിറ്റിവ്, ടി.പി.ആര്‍ 15.16 ശതമാനം കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു ദിവസവും ജില്ലയില്‍ 2000ന് താഴെയാണ് പോസിറ്റിവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. മേയിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13നായിരുന്നു 15ന് താഴെ ടി.പി.ആര്‍ മുമ്പ്​ ഉണ്ടായിരുന്നത്. മേയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53,244 എത്തിയത് ഇപ്പോള്‍ 23,012 ആയി കുറഞ്ഞു. ഇതില്‍ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.പ്രതിവാര ടി.പി.ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. 727 പേരെ പരിശോധിച്ചതില്‍ 234 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 ശതമാനമാണ് കടലുണ്ടിയില്‍ ടി.പി.ആര്‍. മേയ് 20 മുതല്‍ 26വരെ ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 24 തദ്ദേശസ്ഥാപനങ്ങളാണ് ടി.പി.ആര്‍ 20ന് മുകളിലുള്ളത്. തലക്കൂളത്തൂരില്‍ 29 ശതമാനവും ഫറോക്ക്, കുരുവട്ടൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ 28 ശതമാനം വീതവുമാണ് ടി.പി.ആര്‍. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (അഞ്ച്), കൂരാച്ചുണ്ടിലുമാണ് (ആറ്) ജില്ലയില്‍ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. 1780 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 12,398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2957 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 3696 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 70,735 പേരാണ് നിരീക്ഷണത്തിലുള്ളത്.</div>]]></content:encoded>
<link>https://www.madhyamam.com/kerala/local-news/kozhikode/--802752</link>
<guid isPermaLink="true">https://www.madhyamam.com/kerala/local-news/kozhikode/--802752</guid>
<category><![CDATA[Local News,Kozhikode,News]]></category>
<dc:creator><![CDATA[വെബ് ഡെസ്ക്]]></dc:creator>
<pubDate>Wed, 26 May 2021 23:58:36 GMT</pubDate>
</item>
</channel>
</rss>
