Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightറമദാൻ...

റമദാൻ വ്രതാനുഷ്ഠാനവും ആരോഗ്യവും

text_fields
bookmark_border
ramadan 2024
cancel

റമദാൻ വ്രതാനുഷ്ഠാനം ആരോഗ്യപരമായി കൂടുതൽ ഗുണകരമാവാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉപകാരപ്രദമാവും. ആഹാരത്തിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗം വർധിപ്പിക്കുക. പഴങ്ങൾ ജ്യൂസ് അടിക്കാതെ മുഴുവനായി ഉപയോഗിക്കുക. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരങ്ങളുടെ ഉപയോഗം കുറക്കുക. എണ്ണ പലഹാരങ്ങളുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം കുറക്കുക. രാത്രികാലങ്ങളിൽ ധാരാളം വെള്ളം കുടിക്കുക, രാത്രികാലങ്ങളിൽ കഴിക്കുന്ന ആഹാരത്തിൽ മിതത്വം പാലിക്കുക, അമിത ആഹാരം ഒഴിവാക്കുക.

കൂടാതെ, നിത്യേന വ്യായാമം ചെയ്യുന്നവർ അത് രാത്രികാലങ്ങളിലേക്ക് സമയം മാറ്റി വ്യായാമം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം ശീലമാക്കിയവർക്ക് അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് റമദാൻ വളരെ നല്ല അവസരമാണ്.

പ്രമേഹം, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ വ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ നോമ്പ് തുടങ്ങുന്നതിന് മുമ്പ് അവരുടെ ഡോക്ടറെ സമീപിച്ച് ആരോഗ്യസ്ഥിതി വ്രതം എടുക്കുന്നതിന് അനുയോജ്യമാണോ എന്നും അവർ ഉപയോഗിക്കുന്ന മരുന്നുകളുടെ സമയക്രമങ്ങളിലും ഡോസിലും എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നും മറ്റുമുള്ള നിർദേശങ്ങൾ തേടുന്നത് നന്നായിരിക്കും

പ്രമേഹം

ഭക്ഷണക്രമത്തിൽ ക്രമീകരണം വരുത്തിയും മരുന്നുകളുടെ ഉപയോഗത്തിലും പ്രമേഹം നിയന്ത്രിതമായിട്ടുള്ളവർക്ക് വ്രതം എടുക്കുന്നതിന് വിരോധം ഉണ്ടാവില്ല. വ്രതാനുഷ്ഠാനം തുടങ്ങുന്നതിനു മുമ്പ് മരുന്നുകളുടെ സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്നുള്ളതിൽ ഡോക്ടറുടെ നിർദേശങ്ങൾ തേടുന്നത് നല്ലതായിരിക്കും. നോമ്പ് സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറഞ്ഞു പോകാതിരിക്കാനുള്ള മുൻ കരുതലുകളെ കുറിച്ചുള്ള നിർദേശങ്ങൾ ഡോക്ടറുമായി ചർച്ചചെയ്യുന്നത് നന്നായിരിക്കും. ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ നോമ്പ് എടുക്കുന്നത് ആരോഗ്യപരമായി അനുവദനീയമാണോ എന്ന് അവരുടെ ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതാണ്.

മൾട്ടിപ്പിൾ ഡോസ് ഇൻസുലിൻ വേണ്ടി വരുന്നവർക്കും അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കും കീറ്റോസിസ് തുടങ്ങി പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻസ് ഉള്ളവർക്കും വ്രതം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് അവ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിൽ വ്രതാനുഷ്ഠാനം സാധിക്കേണ്ടതാണ്. മരുന്നുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വേണ്ടി വന്നേക്കാം. ഹൃദ്രോഗത്തിന് മരുന്ന് എടുക്കുന്നവർ നോമ്പെടുക്കുന്നതിനു മുൻപ് ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.



(ഇന്‍റേണൽ മെഡിസിന്‍ ഡിപ്പാർട്ട്മെന്‍റ് - അബീർ ഹോസ്പിറ്റൽ, റൂവി)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Fasting and Health
Next Story